സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കം: ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അപ്രതീക്ഷിത നീക്കവുമായി കസ്റ്റംസ്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും എൻഫോഴ്സുമെന്റുും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് വീണ്ടും വെള്ളിയാഴ്ച എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിട്ടയച്ചത്.
ജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപി
ഒരേ സമയം ചോദ്യം ചെയ്യൽ
കേസിലെ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഒരേ സമയത്താണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷവും സ്വപ്നയെ ജയിലിലെത്തിയുമാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസുമായി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടർന്ന് രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചിട്ടുള്ളത്.
രണ്ടാംദിനം ചോദ്യം ചെയ്യൽ
കസ്റ്റംസ് നിർദേശം അനുസരിച്ച് ശനിയാഴ്ച രാവിലെ പത്തരയോടെ ശിവശങ്കർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിന് സമാനമായി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഈന്തപ്പഴക്കം ഇറക്കുമതി ചെയ്ത സംഭവത്തിന് പുറെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ശിവശങ്കറിൽ നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഇടപാടുകളെക്കുറിച്ച് അന്വേഷണം
സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തിവരുന്നുണ്ട്. സ്വപ്നയുടെ പേരിലുള്ള പണവും സ്വർണ്ണവും കണ്ടെടുത്ത ബാങ്ക് ലോക്കർ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിന്റെയും സ്വപ്നയുടെ പേരിലുള്ളതായിരുന്നു. ഇത് ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് തുടങ്ങിയതെന്ന് നേരത്തെ ചാർട്ടേർഡ് അക്കൌണ്ട് മൊഴി നൽകിയിരുന്നു.
അനുപമയുടെ മൊഴി
വിദേശത്ത്
നിന്ന്
ഈന്തപ്പഴം
ഇറക്കുമതി
ചെയ്ത
വിഷയത്തിൽ
അന്നത്തെ
സാമൂഹിക
നീതി
വകുപ്പ്
ഡയറക്ടറായിരുന്ന
ടിവി
അനുപമയുടെ
മൊഴി
കസ്റ്റംസ്
നേരത്തെ
രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലേക്ക്
17000
കിലോ
ഈന്തപ്പഴം
ഇറക്കുമതി
ചെയ്ത
വിഷയത്തിൽ
സംസ്ഥാന
സർക്കാരും
യുഎഇ
കോൺസുലേറ്റും
തമ്മിൽ
ഒരു
തരത്തിലുമുള്ള
കത്തിടപാടുകളും
നടത്തിയിട്ടില്ലെന്നാണ്
ടിവി
അനുപമയുടെ
മൊഴിയിൽ
പറയുന്നത്.
നിർദേശം നൽകിയോ?
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് അനാഥായത്തിലെ കുട്ടികൾക്ക് ഈത്തപ്പഴം എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വാക്കാലുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നുണ്ട്. വിദേശത്ത് നിന്ന് നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ടിവി അനുപമയെ ചോദ്യം ചെയ്തുവരുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പിലാണ് ടിവി അനുപമ മൊഴി നൽകിയിട്ടുള്ളത്.
പദ്ധതി 2017ൽ
കേരളത്തിലെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനുള്ള പദ്ധഥി 2017ലാണ് ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലായങ്ങളിൽ വിതരണം ചെയ്യാനായിരുന്നു നീക്കം. എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതോടെയാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തത്.
Recommended Video
നീക്കം നിർണ്ണായകം
വിദേശത്ത്
നിന്ന്
കണ്ടെയ്നറിൽ
കൊച്ചി
തുറമുഖത്തെത്തിയ
ഈന്തപ്പഴം
വാങ്ങുന്നതിന്
സ്വർണ്ണക്കടത്ത്
കേസിലെ
മുഖ്യപ്രതികളായ
സ്വപ്ന
സുരേഷ്,
പിഎസ്
സരിത്ത്
എന്നിവർ
നേരിട്ടെത്തിയിരുന്നു.
ഇക്കാര്യം
കസ്റ്റംസാണ്
കണ്ടെത്തിയത്.
സ്വർണ്ണക്കടത്ത്
കേസുമായി
ബന്ധപ്പെട്ട്
എൻഫോഴ്സ്മെന്റും
എൻഐഎയും
കസ്റ്റംസും
ചോദ്യം
ചെയ്തതിന്
പിന്നാലെയാണ്
ഈന്തപ്പഴം
ഇറക്കുമതി
ചെയ്ത
കേസിൽ
കസ്റ്റംസ്
ചോദ്യം
ചെയ്യുന്നത്.
ശിവശങ്കറിന്റെ
നിർദേശം
അനുസരിച്ചാണ്
ഈന്തപ്പഴം
ഇറക്കുമതി
ചെയ്തതെന്ന്
കണ്ടെത്തിയതിന്
പിന്നാലെയാണ്
കസ്റ്റംസ്
മൊഴിയെടുക്കുന്നതിനായി
ശിവശങ്കറിനെ
വിളിപ്പിച്ചത്.