കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകൾ'; സ്വപ്ന

Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ പ്രതികരിച്ച് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൽക്കാലികമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് സ്വപ്ന പറഞ്ഞു.

തനിക്ക് പറയാനുള്ള മൊഴി എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി നൽകേണ്ടതുണ്ട്. അതിനാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിൽ എത്തുന്നില്ലെന്ന് സ്വപ്ന വ്യക്തമാക്കി.

അതേസമയം, സോളാർ കേസ് പ്രതിയായ സരിത നായർക്കെതിരെയും സ്വപ്ന സുരേഷിന്റെ പ്രതികരണം ഉണ്ടായി. ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ തനിക്കെതിരെ ചുമത്തുന്നതിൽ ആശങ്ക ഇല്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

1

സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകൾ എടുക്കുന്നത്. സരിത നായരെ താൻ ജയിലിൽ വച്ച് ഇതിനു മുൻപ് ഒരു തവണ കണ്ടിട്ടുണ്ടെന്നും സ്വപ്ന ആരോപിച്ചു. അതേസമയം, ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇ ഡിയും സ്വപ്‍നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

'പിന്നിൽ അന്താരാഷ്ട്ര ശാഖകള്‍ വരെയുളള ടീം', നമ്മളൊന്നും കാണാത്ത തിമിംഗലങ്ങളെന്ന് സരിത എസ് നായർ'പിന്നിൽ അന്താരാഷ്ട്ര ശാഖകള്‍ വരെയുളള ടീം', നമ്മളൊന്നും കാണാത്ത തിമിംഗലങ്ങളെന്ന് സരിത എസ് നായർ

2

ഇക്കാര്യമാവശ്യപ്പെട്ട് രണ്ട് അന്വേഷണ ഏജൻസികളും സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ സ്വപ്ന ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

3

ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി മൂന്ന് ജാമ്യമില്ല വകുപ്പുകൾ കൂടി തനിക്ക് എതിരായി ചുമത്തിയതായും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും സ്വപ്‍ന ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള സ്വപ്ന സുരേഷിന്റ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ വമ്പൻ തിമിംഗലങ്ങളുണ്ടെന്ന് സരിത എസ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

4

കേസിൽ തന്നെ അനാവശ്യമായി വലിച്ചിട്ടതാണെന്ന് സരിത എസ് നായർ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുൻ എം എൽ എ പി സി ജോർജ്ജ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ നേരത്തെ മൊഴി നൽകിയിരുന്നു. സ്വപ്നയും പി സി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ.

6

ഇതിന് പിന്നാലെ സരിതാ നായരുടെ മൊഴിയും എടുത്തിരുന്നു. പി സി ജോർജ് ഇതിന് വേണ്ടി പല തവണ വിളിച്ചു. തുടർന്ന് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ടെന്നും സരിത പറഞ്ഞിരുന്നു. സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറി എന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ പി സി ആവശ്യപ്പെട്ടു.

7

ഇതിന്റെ ഭാഗമായി എറണാകുളത്ത് ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ പി സി ജോർജ്ജിന്റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി എന്ന് സരിത മൊഴിയിൽ ആരോപിക്കുന്നു. അതേസമയം, ജോർജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
kerala gold smuggling case: swapna suresh reacted against saritha s nair by a hilarious jibe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X