വന്ദേഭാരത് സര്‍വീസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം; കെ റെയിലിനും അനുമതി വേണം
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍. പൊതു ബജറ്റിന് മുമ്പായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തിന് അകത്തും പുറത്തേക്കും വലിയ തോതില്‍ റെയില്‍ യാത്രക്കാരുണ്ട്.
അതിനാല്‍ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികള്‍ സംസ്ഥാനത്ത് നിന്നും അനുവദിക്കണം എന്നായിരുന്നു കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ വേണം എന്നും കൊച്ചി മെട്രോ, നേമം കോച്ച് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് പ്രത്യേക സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം എന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ മറ്റ് ചില ആവശ്യങ്ങളും കെ എന്‍ ബാലഗോപാല്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍വെച്ചു. കൊവിഡനന്തര കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികള്‍ അനുവദിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജി എസ് ടി വരുമാനം പങ്കുവെക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അനുപാതം 50:50 എന്നതില്‍ നിന്ന് 40:60 ആയി ഉയര്‍ത്തണം എന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതം വര്‍ധിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. കിബ്ഫി പോലെയുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടമെടുക്കുന്നതിനെ താത്കാലിക ബാധ്യതയായി മാത്രം കണക്കാക്കണം.

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന്റെ അനുപാതം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 75:25 എന്നാക്കി നിലനിര്‍ത്തണം എന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. സെസ്, സര്‍ചാര്‍ജ്ജ് എന്നിവ മൂലമുള്ള വരുമാന നഷ്ടം നികത്തണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതേസമയം ഇക്കാര്യങ്ങളില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കെ എന്‍ ബാലഗോപാലിനെ പിന്തുണച്ചു.

കേരളത്തിന് എയിംസ് ഉള്‍പ്പെടെ ഉള്ള സ്ഥിരം ആവശ്യങ്ങളും കെ എന്‍ ബാലഗോപാല്‍ ഉന്നയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അംഗീകാരം വേണം എന്നും വിദേശത്ത് നിന്നു തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ജി എസ് ടി നഷ്ടപരിഹാര കുടിശിക ഇനത്തില്‍ കേരളത്തിന് 773 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇത് അടക്കം ഏപ്രില്‍ - ജൂണ്‍ മാസത്തെ ജി എസ് ടി കുടിശികയായ 17,000 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ആകെ 1,15,662 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം ഈയിനത്തില്‍ 2022 - 2023 വര്‍ഷത്തില്‍ അനുവദിച്ചത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications