ഒരു വർഷത്തേക്കുളള നിയന്ത്രണങ്ങൾ, മാസ്ക് നിർബന്ധം, കല്യാണത്തിന് 50 പേർ, വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റോടെ ഇനിയും രോഗികള്‍ കൂടും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. അതിനിടെ പകര്‍ച്ച വ്യാധി നിയമഭേദഗതി സംസ്ഥാനത്ത് വിജ്ഞാപനമായി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ പുതിയ ഉത്തരവ് വരുന്നത് വരെയാണ് നിയന്ത്രണങ്ങള്‍. ജൂലെ രണ്ട് മുതല്‍ തന്നെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
പകര്‍ച്ച വ്യാധി നിയമഭേദഗതി വിജ്ഞാപനത്തിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്:
1.
പൊതു
സ്ഥലങ്ങളിൽ,
ജോലി
ചെയ്യുന്ന
സ്ഥലങ്ങളിൽ,
വാഹനങ്ങളിൽ,
ആളുകൾ
കൂടി
ചേരുന്ന
സ്ഥലങ്ങളിൽ
മാസ്ക്
ധരിക്കുന്നത്
നിർബന്ധo.
2.
കല്യാണങ്ങൾക്ക്
ഒരു
സമയത്ത്
50
പേരും
മരണത്തിനു
ഒരു
സമയത്ത്
20
പേരും
മാത്രം
3.സമരങ്ങൾ,
കൂടിച്ചേരലുകൾ
തുടങ്ങിയവയ്ക്ക്
മുൻകൂർ
അനുമതി
വേണം.
അനുമതി
കിട്ടിയാൽ
10
പേർക്ക്
മാത്രം.
4.
പൊതുസ്ഥലങ്ങളിൽ
തുപ്പാൻ
പാടില്ല
5.കേരളത്തിലേയ്ക്ക്
ഏത്
സ്ഥലത്ത്
നിന്ന്
വരുന്നവരും
ജാഗ്രത
പോർട്ടലിൽ
രജിസ്റ്റർ
ചെയ്യണം.
അതിനിടെ കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച! യുഡിഎഫ് സീറ്റുയർത്തും, ബിജെപിക്ക് ചരിത്ര നേട്ടമെന്ന് സർവ്വേ!
തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?