മുമ്പ് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു, ഒന്നും സംസാരിക്കാത്തത്; ഇപ്പോള്‍... വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. മുമ്പത്തെ മുഖ്യമന്ത്രി സംസാരിക്കാത്ത വ്യക്തിയായിരുന്നു എങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തും സംസാരിക്കുന്ന വ്യക്തിയാണ് എന്ന് ശോഭ പറയുന്നു. വലിയ പ്രതീക്ഷ നല്‍കിയ മിഷന്‍ സമുദ്ര പദ്ധതിയെ സര്‍ക്കാര്‍ തന്നെ പരിഹാസ്യ വിഷയമാക്കിയിരിക്കുകയാണ് എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ 10000 കോടിയുടെ അവകാശവാദം ടാറ്റയുടെ വിശദീകരണത്തോടെ ചോദ്യം ചെയ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധ ശ്രമവും വിഫലമായി. സര്‍ക്കാരില്‍ നിന്ന് വസ്തുതകളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവകാശവാദങ്ങളല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത് എന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

sobha surnedran bjp

ശോഭ സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം: ''മുമ്പ് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു - ഒന്നും സംസാരിക്കാത്തത്. ഇന്ന് ഒരു മുഖ്യമന്ത്രി ഉണ്ട് - എന്തും സംസാരിക്കുന്നത്.
കേരളത്തിന് വലിയ പ്രതീക്ഷ നൽകിയ **മിഷൻ സമുദ്ര** പദ്ധതിയെ ഇന്ന് സർക്കാർ തന്നെ പരിഹാസവിഷയമാക്കുകയാണ്. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിരുന്ന ഈ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ ₹10,000 കോടിയുടെ അവകാശവാദം, ടാറ്റ ഗ്രൂപ്പിന്റെ തന്നെ വിശദീകരണത്തോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതിന് പിന്നാലെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധശ്രമവും ഇതിനകം തകർന്ന വാദത്തെ ന്യായീകരിക്കാനുള്ള ശ്രമം മാത്രമായി മാറി.

ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് വസ്തുതകളാണ്, അടിസ്ഥാനരഹിതമായ അവകാശവാദങ്ങളല്ല. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതരുത്.

അന്തരിച്ച ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിക്കുന്ന ദിനത്തിൽ പോലും, ഭരണകക്ഷിയുടെ സ്വന്തം വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന് തന്നെ പ്രവേശനം നിഷേധിക്കപ്പെടുകയും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. സ്വന്തം സംഘടനയുടെ ശബ്ദം പോലും കേൾക്കാത്ത സാഹചര്യമാണെങ്കിൽ, സാധാരണ ജനങ്ങളുടെ പരാതികൾക്ക് എന്ത് വില ലഭിക്കും?

70 ദിവസത്തിനുള്ളിൽ തന്നെ ഈ സർക്കാരിന്റെ പ്രവർത്തനരീതി വലിയ നിരാശയാണ് നൽകുന്നത്. മുഖ്യമന്ത്രി ആദ്യം വ്യക്തമാക്കേണ്ടത് തന്റെ ടീമിൽ ആരൊക്കെയാണെന്നും, തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും യഥാർത്ഥ ഉത്തരവാദിത്തം വഹിക്കുന്നത് ആരൊക്കെയാണെന്നുമാണ്. ഒരു സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് വ്യക്തമായ നേതൃത്വവും ഏകോപനവുമുള്ള ഒരു സംഘമാണ്; അതിന്റെ അഭാവമാണ് ഇന്ന് ജനങ്ങളിൽ സംശയം ഉയർത്തുന്നത്.
നമ്മൾ പ്രതീക്ഷിച്ച മാറ്റമാണോ ഇത്, അതോ നമ്മുടെ സംസ്ഥാനത്തിന്റെ നേതൃത്വം ഏൽപ്പിച്ചത് കഴിവില്ലാത്തതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു ഭരണകൂടത്തിനാണോ എന്ന ചോദ്യം ഇന്ന് പലരുടെയും മനസ്സിലുണ്ട്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+