കൊവിഡ് പ്രതിരോധം; കേരളത്തിന് വീഴ്ചപറ്റിയെന്ന് കേന്ദ്രസംഘം.. പരിശോധനയും കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്
കൊവിഡ് പ്രതിരോധം; കേരളത്തിന് വീഴ്ചപറ്റിയെന്ന് കേന്ദ്രസംഘം.. പരിശോധനയും കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം; കൊവിഡ് വ്യാപനത്തിൽ കേരളത്തിനെതിരെ കേന്ദ്രം. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നി്നന് വലിയ വീഴ്ചാണ് സംഭവിച്ചതെന്നും പരിശോധനകൾ സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്നും കേന്ദ്രം സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് വിടി അല്ല മറ്റൊരു പേര്..എറണാകുളത്ത് അജയ് തറയിൽ? ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ ഇവർ
കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചല്ല കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത്. ഗൃഹ നിരീക്ഷണത്തിലുള്ള രോഗികൾ നിയന്ത്രണം ലംഘിക്കുന്നു. ഇത്തരത്തിലുള്ള രോഗികളെ നിരീക്ഷിക്കുന്നതും ചികിത്സിക്കുന്നതും ഫലപ്രദമായല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ
വാക്‌സിൻ എടുത്തവരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം.വാക്‌സിൻ എടുത്തവർക്ക് രോഗം വരുന്നത് ഗൗരവകരമായ കാര്യമാണെന്നും കേന്ദ്രം സംഘം അറിയിച്ചു. വിശദമായ റിപ്പോർട്ട് സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്.ഇന്നലെ 23,676 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 10 ശതമാനത്തിന് മുകളിലാണ്. നിലവിൽ ടിപിആർ 15 ന് മുകളിലുള്ള 300 ന് മുകളിൽ സ്ഥലങ്ങൾ ഉണ്ട്,
അതേസമയം കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക് ഡൗൺ രീതി മാറ്റി പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനി നിയന്ത്രണങ്ങൾ അനുവദിക്കുക. 1000 ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ഡൗണിലാകും.എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.
രോഗികളുടെ എണ്ണം നോക്കി ലോക്ക്ഡൗണ്‍, കടകള്‍ രാത്രി 9 മണി വരെ തുറക്കാം, പുതിയ ഇളവുകൾ ഇങ്ങനെ
കൊവിഡ് വളന്റിയേഴ്സിന്റെ പേരിൽ തട്ടിപ്പ്: വ്യാജ റിക്രൂട്ട്മെന്റിൽ ലക്ഷങ്ങൾ തട്ടി, ഉടമ അറസ്റ്റിൽ
Recommended Video