Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ നീതി; ഷീല സണ്ണിക്കെതിരായ വ്യാജലഹരിമരുന്ന് കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിമരുന്ന് കൈവശം വെച്ചു എന്ന കേസ് റദ്ദാക്കി ഹൈക്കോടതി. ഷീലയില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത് ലഹരി വസ്തുവല്ല എന്ന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാര്‍ട്‌മെന്റിന്റെ പരിശോധനാഫലം നേരത്തെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇത് പരിഗണിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഷീല സണ്ണിക്കെതിരായ കേസ് റദ്ദാക്കിയത്. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയില്‍ നിന്ന് മാരക ലഹരിമരുന്നായ എല്‍ എസ് ഡി സ്റ്റാംപ് പിടിച്ചെടുത്തു എന്നായിരുന്നു എക്‌സൈസ് പറഞ്ഞത്. ഇതിന്റെ പേരില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കിടക്കേണ്ടി വന്നത്.

SHEELA

ഫെബ്രുവരി 27 നാണ് ഷീലയെ അറസ്റ്റ് ചെയ്യുന്നത്. ലഹരി വസ്തുക്കള്‍ കൈവശം വെക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ തന്നെ കീഴ്‌ക്കോടതികളില്‍ നിന്ന് ഷീലയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി മേയ് 10 ന് ഷീല പുറത്തിറങ്ങി. എന്നാല്‍ എക്‌സൈസ് പിടിച്ചത് എല്‍ എസ് ഡി സ്റ്റാംപ് അല്ല എന്ന രാസപരിശോധനാ റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നത്.

ഷീലയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു എന്ന് പറയുന്ന 12 ലഹരി വസ്തുക്കളും എല്‍ എസ് ഡി സ്റ്റാംപ് അല്ല എന്നാണ് മൂന്ന് തവണ നടത്തിയ പരിശോധനയിലും വ്യക്തമായത്. മേയ് 12 ന് ആണ് കാക്കനാട് റീജിയണല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഈ റിപ്പോര്‍ട്ട് അന്ന് തന്നെ ലാബില്‍ നിന്നുംചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫിസര്‍ക്കും സര്‍ക്കിള്‍ ഓഫിസര്‍ക്കും അയച്ചിരുന്നതാണ്.

ഒരു ദിവസത്തിനകം തന്നെ ഇവ രണ്ട് ഓഫിസുകളിലും ലഭിക്കുകയും ചെയ്തു. എന്നാല്‍, ഈ വിവരം ഷീലയെ അറിയിക്കാന്‍ എക്‌സൈസ് തയാറായതുമില്ല. എന്നാല്‍ ഷീല സണ്ണി ഇതിനകം തന്നെ ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയിരുന്നു. പരിശോധനഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതോടെ എക്‌സൈസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

അതിനിടെ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്ത ചാലക്കുടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ് സതീശനെ എക്സൈസ് കമീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+