സിനിമാ പ്രേമികള്‍ക്ക് ആശ്വാസം; ഐഎഫ്എഫ്കെ ഫെബ്രുവരി 10മുതല്‍; നാല് മേഖലകളിലായി പ്രദര്‍ശനം
തിരുവനന്തപുരം: ഇതുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേള സംഘടിപ്പിക്കുകയെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന് അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാല് മേഖലകളിലായാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട്, എന്നിവിടങ്ങളിലായാണ് മേള നടത്തുക.ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മേള സംഘടിപ്പിക്കുന്നത്.ഓരോ മേഖലയിലും 5 ദിവസങ്ങളിലായാകും ചലച്ചിത്ര മേള സംഘടിപ്പിക്കക.

ചലച്ചിത്ര മേള പോലെ ലോകശ്രദ്ധയാകര്‍ഷിച്ച, കേരളത്തിന്റെ അഭിമാനമായ ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാല്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയില്‍ മേള നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു.
തിരുവനന്തപുരം സ്ഥിരം വേദിയില്‍ നടക്കുന്ന മേളയില്‍ ഒരോ വര്‍ഷവും സാധാരണ 14000ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കെവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ ആണ് കേരളത്തിലെ നാല് മേഖലകളിലായി ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വെച്ചാണ് മേളയുടെ ഉദ്ഘാടനം. സമാപനം പാലക്കാട് വെച്ച് നടത്താനാണ് സംഘാടകരുടെ തീരുമാനം. വിദേശ പ്രതിനിധികള്‍ ഇത്തവണ മേളയില്‍ പങ്കെടുക്കില്ല.ഉദ്ഘാടന സമാപന ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്ററര്‍ ക്ലാസ്, വിദേശി അതിഥികളുടെ സാന്നിധ്യം എന്നവയെല്ലാം ഓണ്‍ലൈന്‍ വഴിയാകും നടത്തുക.
അന്താരാഷ്ട്ര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്കോപ്പ്, റെഡോട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മേളയുണ്ടാകും. ഒരോ മേഖലയിലും ഐഎഫ്എഫ്കെയില് ഉള്‍പ്പെടുത്തിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരു തിയറ്ററില്‍ നാല് ചിത്രങ്ങള്‍ വിതമാണ് പ്രദര്‍ശിപ്പിക്കുക.
ഡെലിഡേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമായിരിക്കും. കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഫീസ് കുറക്കാന്‍ തിരുമാനിച്ചത്. തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും തെര്‍മല്‍ സ്കാനിംഗ് നടത്തിയതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കു. മേളയില്‍ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications