മുജാഹിദ് സമ്മേളനത്തില്‍ താരങ്ങളായി ഇടത് നേതാക്കള്‍; ശ്രീധരന്‍പിള്ളക്ക് തക്ക മറുപടി
കോഴിക്കോട്: പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ എല്‍ ഡി എഫ് നേതാക്കള്‍ നടത്തിയ സംഘപരിവാര്‍ വിരുദ്ധ പ്രസംഗങ്ങള്‍ ശ്രദ്ധേയമാകുന്നു. സി പി ഐ എം രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്, സി പി ഐ രാജ്യസഭാ എം പി ബിനോയ് വിശ്വം, സംസ്ഥാന മന്ത്രി പി രാജീവ് എന്നിവരാണ് മുജാഹിദ് സമ്മേളനത്തില്‍ ആര് എസ് എസിനും ബി ജെ പിക്കും എതിരെ ശക്തമായ നിലപാട് എടുത്തത്.
കേരള നദ്വത്തുല് മുജാഹിദീന്‍ ( കെ എന്‍ എം ) നേതാക്കളോട് സംവാദങ്ങളിലൂടെ ആര് എസ് എസിന്റെ ആശയങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യം. വേദിയിലിരുന്ന മുജാഹിദ് നേതാക്കളുടെ നേരെ തിരിഞ്ഞ ജോണ്‍ ബ്രിട്ടാസ് ഇല്ല എന്നാണെങ്കില്‍ ഉറക്കെ മറുപടി പറയണമെന്ന് പറയുകയും ചെയ്തു.

'നിങ്ങള്‍ ആര് എസ് എസിനെ ഉള്‍ക്കൊള്ളുന്നു, എന്നാല്‍ അവര്‍ ( ആര് എസ് എസ് ) നിങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാലഹൃദയം കാണിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ബാബ്റി മസ്ജിദ്, കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയും ജോണ്‍ ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

ബി ജെ പി നേതാക്കളെ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരുന്നു മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായുള്ള നവോത്ഥാന സമ്മേളനം നടന്നത്. ഇതില്‍ പ്രസംഗിച്ച ഗോവ ഗവര്‍ണറും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന് പിള്ള രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് എതിരെ യാതൊരു അക്രമവും നടക്കുന്നില്ല എന്ന് വാദിച്ചിരുന്നു. ഇതിന് എതിരെ ആണ് പി രാജീവും ബിനോയ് വിശ്വവും സംസാരിച്ചത്. ഭരണഘടനാ നിര്‍മ്മാണവേളയില്‍ ചര്‍ച്ചയില്‍ തീര്‍പ്പാക്കിയ വിഷയങ്ങളാണ് ബി ജെ പി ഉയര്‍ത്തിക്കാട്ടുന്നതെന്ന് രാജീവ് പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്കുന്ന വിഷയം ഭരണഘടന രൂപീകരിക്കുന്ന സമയത്ത് നിരസിക്കപ്പെട്ടതാണ്. എന്നാല്‍ ബി ജെ പി ഈ വിഷയം വീണ്ടും ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദം ബിനോയ് വിശ്വവും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ശ്രീധരന് പിള്ള ഇവിടെ അവതരിപ്പിച്ചത് ആര് എസ ്എസിന്റേയും ബി ജെ പിയുടെയും യഥാര്‍ത്ഥ പ്രത്യയശാസ്ത്രമല്ല.

ശ്രീധരന്‍പിള്ളയും അമിത് ഷായും നരേന്ദ്രമോദിയും പിന്തുടരുന്നത് ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകമാണ്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരവും മതവും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് ഇവിടെ സ്വതന്ത്രമായി ജീവിക്കാമെന്നും ഇല്ലെങ്കില്‍ അവര്‍ വോട്ടവകാശമില്ലാത്ത വിദേശികളെപ്പോലെയാകുമെന്നുമാണ് പുസ്തകത്തില്‍ പറഞ്ഞതിരിക്കുന്നത് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ആര് എസ് എസിന്റെ ഈ നിലപാടില്‍ ശ്രീധരന് പിള്ളയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമ്മേളനത്തില്‍ ബി ജെ പി നേതാക്കളെ ക്ഷണിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെ എന്‍ എം സെക്രട്ടറി അബ്ദുള്‍ മജീദ് സ്വലാഹി 'ജനം ടിവി'ക്ക് നല്കിയ അഭിമുഖത്തിന് പിന്നാലെയാണ് ഇത് കൂടുതല്‍ ശക്തമായത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications