കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ വോട്ടെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ നീക്കം; രണ്ട് ഘട്ടങ്ങളിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ വാരം നടത്താന്‍ നീക്കം. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11ആണ് അവസാനിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് നീട്ടിവച്ച തിരഞ്ഞെടുപ്പ് ഡിസംബര്‍ അദ്യം വാരം നടത്താനാണ് നീക്കം. അതേസമയം, സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്മാരുടെ സംവരണം തീരുമാനിക്കുന്നതിനുള്ള നടപടികളിലേക്ക് കമ്മിഷന് കടന്നിട്ടുണ്ട്. ഇത് ഈ മാസത്തോടെ പൂര്ത്തിയായല് തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന് സജ്ജമാക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പരിശീലനം പൂര്‍ത്തിയായി വരികയാണ്. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് കമ്മിഷന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഴ് ജില്ലകളിലായി രണ്ട് ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പൊലീസ് വിന്യാസം തീരുമാനിക്കുന്നതിനാണ് ഡിജിപിയെ കാണുന്നത്. ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായും സംസാരിക്കും. മീഡിയവണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൂത്തുകളെ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മിഷന് ആരംഭിച്ചിട്ടുണ്ട്. 1200 വോട്ടരാമാരില് കൂടുതലുള്ള ബൂത്തുകളാണ് രണ്ടായി വിഭജിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് രോഗികളാവുന്നവര്ക്ക് പോസ്റ്റല്‍ വോട്ട് സംവിദാനമാണ് ഏര്‍പ്പെടുത്തുക. തിരഞ്ഞെടുപ്പിന്റെ തലേദിവസം കൊവിഡ് ബാധിക്കുന്നവര്‍ക്കും ഈ രീതിയില്‍ വോട്ടെടുപ്പ് നടപ്പിലാക്കും. ഇക്കാര്യം കമ്മിഷന് ആരോഗ്യവിദഗ്ദരുമായി ചര്‍ച്ച ചെയ്യും.
'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ
ഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച ചിത്രം ജെല്ലിക്കെട്ട്, മികച്ച നടി മഞ്ജു വാര്യർ, മികച്ച നടൻ നിവിൻ