പോലീസിന്റെ ഒത്തുകളി? കുറ്റപത്രം സമർപ്പിക്കാതെ ഉഴപ്പി പോലീസ്,സർവ്വീസിൽ തിരികെയെത്താൻ വഴിയൊരുക്കുന്നു
തിരുവനന്തപുരം: മധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമരിപ്പിക്കാത്തത് ബോധപൂർവ്വമാണെന്ന് സൂചന. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിചിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് വഫയും ദൃക്സാക്ഷികളും മൊഴി നൽകിയിരുന്നു.
എന്നാൽ തുടക്കം മുതൽക്ക് തന്നെ കേസിൽ പോലീസ് വീഴ്ചകൾ വരുത്തുകയായിരുന്നു. വാഹനമിടിച്ചതിന് ശേഷം ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചെന്ന ദൃക്സാക്ഷി മൊഴി ഉണ്ടായിട്ടും രക്ത പരിശോധന നടത്താൻ പോലീസ് തയ്യാറായിരുന്നില്ല. പത്ത് മണിക്കൂർ കഴിഞ്ഞാണ് രക്ത പരിശോധന നടത്തിയത്. അതുകൊണ്ട് ത്നെ രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഒരു നിമിഷം പോലും ജയിലിൽ കിടന്നില്ല
ഇതോടെ മനപ്പൂര്‍വമുള്ള നരഹത്യയെന്ന കുറ്റവും നിലനില്‍ക്കാതായി. ഇതോടെ ഒരു നിമിഷം പോലും ജയിലിൽ കിടക്കാതെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കുറ്റപത്രം നല്‍കുന്നതില്‍ വരെ പൊലീസ് വരുത്തിയ വീഴ്ചകള്‍ ശ്രീറാമിനെ രക്ഷിക്കുന്നതാണെന്നു വ്യക്തമാകുകയാണ്. അപകടകാരണം അമിതവേഗമെന്നു തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു പോലീസ് പിന്നീട് ചെയ്യേണ്ടിയിരുന്നത്.
സിസിടിവി ദൃശ്യങ്ങൾ
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നും പുണെയില്‍ നടത്തിയ വേഗപരിശോധനയില്‍ വേഗം സ്ഥിരീകരിക്കാനായില്ലെന്നും പറഞ്ഞ് ആ കുരുക്കും ഒഴിവാക്കിയായിരുന്നു പിന്നീടുള്ള അന്വേഷണം. ഒടുവില്‍ കുറ്റപത്രം നല്‍കുന്നത് മാസങ്ങളോളം വൈകിച്ച് ശ്രീറാമിനെ വീണ്ടും സര്‍വീസില്‍ കയറാനുള്ള അവസരവും ഒരുക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ കേസിലാണ് ഇപ്പോൾ പോലീസിന്റെ മെല്ലെപോക്ക് തുടരുന്നത്.
സസ്പെൻഷൻ ആറ് മാസം
പോലീസ്
കുറ്റപത്രം
സമർപ്പിക്കാത്തുകൊണ്ട്
തന്നെ
മാധ്യമ
പ്രവർത്തകൻ
കെഎം
ബഷീറിനെ
വാഹനമിടിച്ച്
കൊലപ്പെടുത്തിയ
കേസിൽ
സസ്പെൻഷനിൽ
കഴിയുന്ന
ശ്രീറാം
വെങ്കിട്ടരാമനെ
സർവ്വീസിൽ
തിരിച്ചെടുക്കാൻ
ചീഫ്
സെക്രട്ടറി
മുഖ്യമന്ത്രിക്ക്
ശുപാർശ
നൽകിയിട്ടുണ്ട്.
കുറ്റപത്രത്തിൽ
പേരുണ്ടെങ്കിൽ
സസ്പെൻഷൻ
റദ്ദാക്കാൻ
കഴിയില്ല.
എഫ്ഐആറിന്റെ
അടിസ്ഥാനത്തിൽ
ഐഎഎസ്
ഉദ്യോഗസ്ഥനെ
ആറുമാസം
മാത്രമേ
സസ്പെൻഷനിൽ
നിർത്താൻ
കഴിയൂ
എന്നും
ശുപാർശയിൽ
വ്യക്തമാക്കുന്നു.
കാറിന് അമിത വേഗത
കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോർട്ട് ഫോറൻസിക് സംഘം നേരത്തേ നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിലായുരന്നു എന്നാണ് ഈ റിപ്പോർട്ട്. ചീഫ് സെക്രട്ടറിക്ക് അയച്ച മറുപടിയിൽ ശ്രീറാം വെങ്കിട്ടരാമൻ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു. തന്റെ സുഹൃത്ത് വഫ ഫിറോസിന്റെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ കേസ് വിവാദമായതിന് ശേഷം ശ്രമിച്ചിരുന്നത്.