വിദേശികളായ ഡോക്ടർമാരെന്ന മട്ടിൽ സോഷ്യൽ മീഡിയ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഫേസ് ബുക്ക് അക്കൌണ്ടുകളിൽ വരുന്ന അപരിചിതരുടെ സൗഹൃദ അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള പണത്തട്ടിപ്പ് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിദേശത്തുളള ഡോക്ടർമാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വൻ തുക സോഷ്യൽ മീഡിയയിലൂടെ തട്ടിയെടുത്ത മണിപ്പൂരി സ്വദേശികളായ ദമ്പതികളെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘമാണ് തട്ടിപ്പുമാകാരെ കുടുക്കിയത്.
കേരള പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: '' വിദേശീയരായ ഡോക്ടർമാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യിൽ നിന്നും ആകർഷകമായ സമ്മാനങ്ങൾ അയക്കാനെന്ന പേരിൽ നികുതിയും, ഇൻഷുറൻസിനായും വൻതുകകൾ വാങ്ങി സാമൂഹ്യ മാധ്യമങ്ങൾ വഴി തട്ടിപ്പു നടത്തിയിരുന്ന മണിപ്പൂരി സ്വദേശികളായ ഭാര്യയേയും ഭർത്താവിനേയും പിടികൂടി. തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘം ബാംഗ്ളൂരിലെത്തിയാണ് തട്ടിപ്പുകാരെ വലയിൽ കുടുക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വൻതുകകൾ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതായും സൗത്ത് ഇന്ത്യയിലെതന്നെ പ്രധാന തട്ടിപ്പുസംഘത്തെയാണ് പിടികൂടിയിരിക്കുന്നതെന്നും സൈബർ പോലീസ് സംഘത്തെ അഭിനന്ദിച്ചുകൊണ്ട് തെലുങ്കാന പോലീസ് അഭിപ്രായപ്പെട്ടു.

മണിപ്പൂർ സദർഹിൽസ് തയോങ് സ്വദേശി സെർതോ റുഗ്നെയ്ഹുതി കോം (36) ഭർത്താവ് സെർതോഹൃനെയ് തോങ് കോഗ് (35) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ പോലീസ് ബാംഗ്ളൂരിൽ തങ്ങി പത്ത് ദിവസത്തോളം നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിൽ അറസ്റ്റു ചെയ്തത്. ഡൽഹി, ബാംഗ്ളൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പുകൾ ഓപ്പറേറ്റ്ചെയ്തിരുന്നത്. പരാതിക്കാരിയിൽനിന്നുമാത്രം 35 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. തട്ടിപ്പുസംഘത്തിലെ പ്രധാനി സെർതോറുഗ്നെയ്ഹുയി കോം ആണ്.
ഒരു രക്ഷയുമില്ലല്ലോ.. പച്ച സാരിയിൽ അതിസുന്ദരിയായി പൂർണിമ, ചിത്രങ്ങൾ വൈറൽ
പാഴ്സൽ കമ്പനിയിൽ നിന്നാണെന്നും, സമ്മാനം അയച്ച് തരുവാനുള്ള നടപടികൾക്കാണെന്നും പറഞ്ഞ് വൻ തുകകൾ വിവിധ അക്കൌണ്ടിലേക്കായി അയപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്. പണം കൈപ്പറ്റിയതിനുശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധമാണെന്നും, സംഭവം റിസർവ്വ് ബാങ്കിനേയും പോലീസിനേയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപെടുത്തി കൂടുതൽ തുക ആവശ്യപ്പെടും. അതും കൈപറ്റിയാൽ താമസവും കോൺടാക്റ്റ് നമ്പരും മാറും. ഇതായിരുന്നു തട്ടിപ്പുരീതി.
തൃശ്ശൂർ സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ. അഷറഫ്, സബ് ഇൻസ്പെക്ടർ നൈറ്റ്, എ.എസ്.െഎ. സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ്ണ, സിവിൽ പോലീസ് ഓഫീസറായ ശ്രീകുമാർ.കെ.കെ, അനൂപ്.വി.ബി, ശരത്ത്, അനീഷ്.കെ, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി മൊബൈൽഫോണുകൾ, സിംകാർഡുകൾ, ചെക്ക്ബുക്കുകൾ, എ.ടി.എം കാർഡുകൾ എന്നിവ ഇവരിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. അപരിചിതരുടെ ഫേസ് ബുക്ക് അക്കൌണ്ടുകളിൽ വരുന്ന സൗഹൃദ അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കുക.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications