മഴക്കെടുതി രൂക്ഷമാകുന്നു, ഒഴുക്കില്‍പ്പെട്ടയാളെ കാണാതായി.. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം: മഴ ശക്തമായതോടെ സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാകുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ശക്തമായ മഴ പെയ്തതോടെ വിവിധയിടങ്ങൡല്‍ കനത്ത നാശനഷ്ടമുണ്ടായി. തിരുവനന്തപുരത്ത് നിരവധി വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇടുക്കിയിലെ മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.
മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരായിരുന്നു കുളിക്കാനിറങ്ങിയത്. ഇതില്‍ ബിഹാര്‍ സ്വദേശി നരേഷിനെ (25) ആണ് കാണാതായത്. മറ്റ് രണ്ട് പേര് നീന്തി രക്ഷപ്പെട്ടു. നെടുങ്കണ്ടം പാറത്തോട്ടില്‍ ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജീപ്പിന് മുകളിലേക്ക് മരം വീണായിരുന്നു അപകടം. പാറത്തോട് സ്വദേശികളായ മാരിമുത്തു, പെരിയസാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പെരിയസ്വാമിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജീപ്പ് ഡ്രൈവറായ മാരിമുത്തുവിന് നിസാര പരിക്കേ ഉള്ളൂ എന്നാണ് വിവരം. പീരുമേട്ടില്‍ വീടിന്റെ മുന്‍വശത്തെ ഭിത്തി ഇടിഞ്ഞ് വീണ് ഓട്ടോറിക്ഷ തകര്‍ന്നു. മുണ്ടയ്ക്കല്‍ കോളനിയില്‍ താമസിക്കുന്ന രാജുവിന്റ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്ന് വീണത്.
അയല്‍വാസിയായ അരുണിന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മലബാറിലും ശക്തമായ മഴയാണ് ഇന്ന് രാവിലെ മുതല്‍ പെയ്യുന്നത്. മലപ്പുറത്ത് ഇരുവഴിഞ്ഞി പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, അരിപ്പാറ ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.
കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡില്‍ വിള്ളല്‍ വീണു. ശക്തമായ മഴയെ തുടര്‍ന്ന് 100 മീറ്ററോളം ആഴത്തിലാണ് വിള്ളല്‍ വീണത്. ഇവിടെ മണ്ണിടിയുമെന്ന ആശങ്കയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് പാറോപ്പടിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
അതേസമയം സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് അഗ്നിരക്ഷാനിലയത്തിലെ കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും എന്ന് അധികൃതര്‍ അറിയിച്ചു. 0471-2333101 എന്ന നമ്പറില്‍ വിളിക്കാം.
അതിനിടെ തൃശൂര്‍ ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്ഡന് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ അടയ്ക്കും എന്നും അറിയിച്ചിട്ടുണ്ട്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications