കേരളത്തിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. മെയ് 7 മുതല്‍ മെയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ
ശക്തമായ
കാറ്റിൽ
മരങ്ങൾ
കടപുഴകി
വീണും
ചില്ലകൾ
ഒടിഞ്ഞു
വീണും
അപകടങ്ങൾ
ഉണ്ടാകാനുള്ള
സാധ്യതയുണ്ട്.
കാറ്റും
മഴയും
ഉണ്ടാകുമ്പോൾ
ഒരു
കാരണവശാലും
മരങ്ങളുടെ
ചുവട്ടിൽ
നിൽക്കാൻ
പാടുള്ളതല്ല.
മരച്ചുവട്ടിൽ
വാഹനങ്ങളും
പാർക്ക്
ചെയ്യരുത്.
വീടിൻറെ
ടെറസിലും
നിൽക്കുന്നത്
ഒഴിവാക്കുക.
ഉറപ്പില്ലാത്ത
പരസ്യ
ബോർഡുകൾ,
ഇലെക്ട്രിക്ക്
പോസ്റ്റുകൾ,
കൊടിമരങ്ങൾ
തുടങ്ങിയവയും
കടപുഴകി
വീഴാൻ
സാധ്യതയുള്ളതിനാൽ
കാറ്റും
മഴയും
ഇല്ലാത്ത
സമയത്ത്
അവ
ശരിയായ
രീതിയിൽ
ബലപ്പെടുത്തുകയോ
അഴിച്ചു
വെക്കുകയോ
ചെയ്യുക.
മഴയും
കാറ്റുമുള്ളപ്പോൾ
ഇതിൻറെ
ചുവട്ടിലും
സമീപത്തും
നിൽക്കുകയോ
വാഹനങ്ങൾ
പാർക്ക്
ചെയ്യാനോ
പാടില്ല.
ഓല
മേഞ്ഞതോ,
ഷീറ്റ്
പാകിയതോ,
അടച്ചുറപ്പില്ലാത്തതോ
ആയ
വീടുകളിൽ
താമസിക്കുന്നവർ
അധികൃതരുമായി
(1077
എന്ന
നംബറില്‍)
മുൻകൂട്ടി
തന്നെ
ബന്ധപ്പെടുകയും
മുന്നറിയിപ്പ്
വരുന്ന
ഘട്ടങ്ങളിൽ
അവർ
ആവശ്യപ്പെടുന്ന
മുറക്ക്
സുരക്ഷിതമായ
കെട്ടിടങ്ങളിലേക്ക്
മാറിത്താമസിക്കേണ്ടതുമാണ്.
തദ്ദേശ
സ്ഥാപന
തല
ദുരന്ത
ലഘൂകരണ
പദ്ധതി
പ്രകാരം
കണ്ടെത്തിയിട്ടുള്ള
ഇത്തരം
ആളുകളെ
കോവിഡ്
19
പ്രോട്ടോക്കോൾ
അനുസരിച്ച്
കൊണ്ട്
റിലീഫ്
ക്യാമ്പുകളിലേക്ക്
ആവശ്യമുള്ള
ഘട്ടങ്ങളിൽ
മാറ്റാൻ
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളും
റവന്യൂ
ഉദ്യോഗസ്ഥരും
ജനപ്രതിനിധികളും
മുൻകൈ
എടുക്കേണ്ടതാണ്.
കാറ്റ്
വീശി
തുടങ്ങുമ്പോൾ
തന്നെ
വീടുകളിലെ
ജനലുകളും
വാതിലുകളും
അടച്ചിടേണ്ടതാണ്.
ജനലുകളുടെയും
വാതിലുകളുടെയും
സമീപത്ത്
നിൽക്കാതിരിക്കുക.
ചുമരിലോ
മറ്റോ
ചാരി
വെച്ചിട്ടുള്ള
കോണി
പോലെയുള്ള
കാറ്റിൽ
വീണുപോകാൻ
സാധ്യതയുള്ള
ഉപകരണങ്ങളും
മറ്റ്
വസ്തുക്കളും
കയറുപയോഗിച്ച്
കെട്ടി
വെക്കേണ്ടതാണ്.
കാറ്റും
മഴയും
ശക്തമാകുമ്പോൾ
വൈദ്യുതി
കമ്പികളും
പോസ്റ്റുകളും
പൊട്ടിവീഴാനുള്ള
സാധ്യത
കൂടുതലാണ്.
ഇത്തരത്തിൽ
ഏതെങ്കിലും
അപകടം
ശ്രദ്ധയിൽ
പെട്ടാൽ
ഉടനെ
തന്നെ
കെഎസ്ഇബിയുടെ
1912
എന്ന
കൺട്രോൾ
റൂമിലോ
1077
എന്ന
നമ്പറിൽ
ജില്ലാ
ദുരന്ത
നിവാരണ
അതോറിറ്റിയുടെ
കൺട്രോൾ
റൂമിലോ
വിവരം
അറിയിക്കുക.
തകരാര്‍
പരിഹരിക്കുന്ന
പ്രവർത്തികൾ
കാറ്റ്
തുടരുന്ന
ഘട്ടത്തിൽ
ഒഴിവാക്കുകയും
കാറ്റും
മഴയും
അവസാനിച്ച
ശേഷം
മാത്രം
നടത്തുകയും
ചെയ്യുക.
കെ
എസ്
ഇ
ബി
ജീവനക്കാരുമായി
പൊതുജനങ്ങൾ
ക്ഷമയോടെ
സഹകരിക്കുക.
പൊതുജനങ്ങൾ
നേരിട്ടിറങ്ങി
ഇത്തരം
റിപ്പയർ
വർക്കുകൾ
ചെയ്യാതിരിക്കുക.
പത്രം-പാൽ
വിതരണക്കാർ
പോലെയുള്ള
അതിരാവിലെ
ജോലിക്ക്
ഇറങ്ങുന്നവർ
പ്രത്യേക
ജാഗ്രത
പാലിക്കണം.
വഴികളിലെ
വെള്ളക്കെട്ടുകളിലും
മറ്റും
വൈദ്യുതി
ലൈൻ
പൊട്ടിവീണിട്ടില്ലെന്ന്
ഉറപ്പാക്കാൻ
ശ്രമിക്കണം.
എന്തെങ്കിലും
അപകടം
സംശയിക്കുന്നപക്ഷം
കൺട്രോൾ
റൂമിൽ
അറിയിച്ച്
അപകടം
ഇല്ലെന്ന്
ഉറപ്പ്
വരുത്തി
മാത്രം
മുന്നോട്ട്
പോകണം.
കൃഷിയിടങ്ങളിൽ
കൂടി
കടന്ന്
പോകുന്ന
വൈദ്യുത
ലൈനുകളും
സുരക്ഷിതമാണെന്ന്
പാടത്ത്
ഇറങ്ങുന്നതിന്
മുന്നേ
ഉറപ്പ്
വരുത്തുക.
നിർമ്മാണ
ജോലികളിൽ
ഏർപ്പെടുന്നവർ
കാറ്റും
മഴയും
ശക്തമാകുമ്പോൾ
ജോലി
നിർത്തി
വെച്ച്
സുരക്ഷിതമായ
ഇടത്തേക്ക്
മാറി
നിൽക്കണം.
വീട്ട്
വളപ്പിലെ
മരങ്ങളുടെ
അപകടകരമായ
രീതിയിലുള്ള
ചില്ലകൾ
വെട്ടിയൊതുക്കണം.
അപകടകരമായ
അവസ്ഥയിലുള്ള
മരങ്ങൾ
പൊതു
ഇടങ്ങിൽ
ശ്രദ്ധയിൽ
പെട്ടാൽ
ബന്ധപ്പെട്ട
തദ്ദേശ
സ്ഥാപന
സെക്രട്ടറിയെ
അറിയിക്കുക.
ശക്തമായ
ഇടിമിന്നൽ
വളരെ
അപകടകാരിയാണ്.
ഇടിമിന്നലുള്ള
സമയത്ത്
സുരക്ഷിതമായി
കെട്ടിടത്തിനകത്ത്
തന്നെ
ഇരിക്കാൻ
ശ്രദ്ധിക്കണം.
സംസ്ഥാന
ദുരന്ത
നിവാരണ
അതോറിറ്റി
പുറപ്പെടുവിച്ചിട്ടുള്ള
ഇടിമിന്നൽ
സുരക്ഷാ
മുൻകരുതൽ
നിർദേശങ്ങൾ
കർശനമായി
പാലിക്കണം.
https://sdma.kerala.gov.in/lightning-warning
എന്ന
ലിങ്കിൽ
ഇവ
ലഭ്യമാണ്.
Recommended Video
ഇടിമിന്നൽ
സാധ്യത
മനസ്സിലാക്കാൻ
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
തയ്യാറാക്കിയിട്ടുള്ള
'ദാമിനി'
മൊബൈൽ
ആപ്പ്ലിക്കേഷൻ
ഉപയോഗിക്കാവുന്നതാണ്.
https://play.google.com/store/apps/details...
എന്ന
ലിങ്കിൽ
നിന്ന്
Damini
app
ഡൗൺലോഡ്
ചെയ്ത്
ഉപയോഗിക്കാവുന്നതാണ്.
പ്രവചനാതീത
സ്വഭാവമുള്ള
വേനൽമഴ
കാറ്റിന്റെയും
ഇടിമിന്നലിന്റെയും
അകമ്പടിയോടെ
ഉച്ച
കഴിഞ്ഞ
സമയത്തായിരിക്കും
ആരംഭിക്കുക.
പകൽ
സമയത്തെ
തെളിഞ്ഞ
ആകാശം
കണ്ട്
ജാഗ്രത
കുറയ്ക്കാൻ
പാടുള്ളതല്ല.
അടുത്ത
3
മണിക്കൂറിൽ
മഴയും
ഇടിമിന്നലും
ഉണ്ടാകാനിടയുള്ള
ജില്ലകളുടെ
പ്രവചനം
(NOWCAST)
കേന്ദ്ര
കാലാവസ്ഥ
വകുപ്പിൻറെ
https://www.imdtvm.gov.in/
എന്ന
വെബ്‌സൈറ്റിൽ
കൃത്യമായ
ഇടവേളകളിൽ
അപ്‌ഡേറ്റ്
ചെയ്യുന്നത്
ശ്രദ്ധിക്കുക.
ദുരന്ത
നിവാരണ
അതോറിറ്റിയുടെ
മാർഗ്ഗ
നിർദേശങ്ങൾ
കർശനമായി
പിന്തുടരുക.
സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം