കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍, ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല.
അണക്കെട്ടുകളുടെ
താഴെ
താമസിക്കുന്നവര്‍
അണക്കെട്ടുകളില്‍
നിന്ന്
വെള്ളം
പുറത്തേക്ക്
ഒഴുക്കി
വിടാനുള്ള
സാധ്യത
മുന്‍കൂട്ടി
കണ്ട്
കൊണ്ടുള്ള
തയ്യാറെടുപ്പുകള്‍
നടത്തുകയും
അധികൃതരുടെ
നിര്‍ദേശങ്ങള്‍ക്ക്
അനുസരിച്ച്
ആവശ്യമെങ്കില്‍
മാറിത്താമസിക്കുകയും
വേണം.
മലയോര
മേഖലയിലേക്കുള്ള
രാത്രി
സഞ്ചാരം
പൂര്‍ണ്ണമായി
ഒഴിവാക്കുക.
ശക്തമായ
കടലാക്രമണ
സാധ്യതയുള്ള
തീരദേശ
വാസികളും
ജാഗ്രത
പാലിക്കണം.
കാറ്റില്‍
മരങ്ങള്‍
കടപുഴകി
വീണും
പോസ്റ്റുകള്‍
തകര്‍ന്നു
വീണും
ഉണ്ടാകാനിടയുള്ള
അപകടങ്ങളെയും
ശ്രദ്ധിക്കേണ്ടതാണ്.
ഓറഞ്ച്, യെല്ലോ അലര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍
ഓറഞ്ച്
അലേര്‍ട്ട്;
2020
സെപ്റ്റംബര്‍
9
:
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,
കോട്ടയം,
എറണാകുളം,
ഇടുക്കി.
2020
സെപ്റ്റംബര്‍
10
:
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂര്‍.
Recommended Video
യെല്ലോ
അലേര്‍ട്ട്
:
2020
സെപ്റ്റംബര്‍
9
:
പത്തനംതിട്ട,
തൃശൂര്‍,
പാലക്കാട്
മലപ്പുറം,
കോഴിക്കോട്,
വയനാട്.
2020
സെപ്റ്റംബര്‍
10
:തൃശൂര്‍,
കാസര്‍ഗോഡ്.
2020
സെപ്റ്റംബര്‍
11
:
തൃശൂര്‍,
പാലക്കാട്,
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂര്‍,
കാസര്‍ഗോഡ്.
2020
സെപ്റ്റംബര്‍
12
:
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂര്‍,
കാസര്‍ഗോഡ്.
2020
സെപ്റ്റംബര്‍
13
:
കോഴിക്കോട്,
കണ്ണൂര്‍.
സ്റ്റേഷന് മുന്നിൽ ചാകാറായിക്കിടന്നു, കൂടെക്കൂട്ടി പോലീസുകാർ, കണ്ണിലുണ്ണിയായി 'ട്രാഫി'
'വികസനങ്ങളെയും മാറ്റങ്ങളെയും എതിര്‍ക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ എങ്ങനെ വ്യവസായങ്ങളുണ്ടാകും'