ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതുല്‍ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്ക്കടലിന്ഖെ തെക്ക് കിഴക്കന്‍ ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി. ഇത് തമിഴ്നാട് കടന്ന് കേരള തീരത്തേക്കും തുടര്‍ന്ന് അറബിക്കടടിലേക്ക് എത്തുമെന്നാണ് സൂചന. തെക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴ കുറയും. അതേസമയം, ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവുകയാണെങ്കില് ബുറേവി (burevi) എന്ന പേരിലായിരിക്കും അറിയപ്പെടുക. മാലദ്വീപാണ് പേര് നിര്‍ദ്ദേശിച്ചത്.
Recommended Video
മഴയ്ക് സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ 1ന് പത്തനംതിട്ട, ഇടുക്കി, ഡിസംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 1ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഡിസംബര്‍ 2ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഇടിമിന്നലിനും
സാധ്യതയുള്ളതിനാല്‍
സംസ്ഥാന
ദുരന്ത
നിവാരണ
അതോറിറ്റി
പുറപ്പെടുവിച്ചിട്ടുള്ള
ഇടിമിന്നല്‍
ജാഗ്രത
നിര്‍ദേശം
പാലിക്കുക
2018,
2019
വര്‍ഷങ്ങളില്‍
ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍,
വെള്ളപ്പൊക്കം
എന്നിവ
ഉണ്ടായ
മേഖലകളില്‍
ഉള്ളവര്‍,
ജിയോളജിക്കല്‍
സര്‍വേ
ഓഫ്
ഇന്ത്യയും
സംസ്ഥാന
ദുരന്ത
നിവാരണ
അതോറിറ്റിയുടെ
വിദഗ്ധ
സമിതിയും
അപകട
സാധ്യത
മേഖലകള്‍
അഥവാ
വാസയോഗ്യമല്ലാത്ത
പ്രദേശങ്ങള്‍
എന്ന്
കണ്ടെത്തിയ
സ്ഥലങ്ങളില്‍
താമസിക്കുന്നവരും
അവിടങ്ങളിലുള്ള
തദ്ദേശ
സ്ഥാപനങ്ങളും
സര്‍ക്കാര്‍
സംവിധാനങ്ങളും
അപകട
സാധ്യത
മുന്നില്‍
കണ്ട്
കൊണ്ടുള്ള
തയ്യാറെടുപ്പുകള്‍
പൂര്‍ത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കേണ്ടതാണ്.
പാചകവാതക സബ്സിഡി തുക അഞ്ച് മാസത്തോളമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നില്ല, കാരണം
ഹൈദരാബാദില്‍ അമിത് ഷാ ഇറങ്ങുന്നത് മറ്റൊരു ലക്ഷ്യത്തിന്, ഒവൈസിയുമായി രഹസ്യ ധാരണയുണ്ടോ?
ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുമോ? നിലപാട് ഉടൻ, ശുപാർശ 5000 പേർക്ക് ദർശനം നൽകാൻ!!