വീട്ടില്‍ കേക്കുണ്ടാക്കി വില്ക്കുന്നവർ സൂക്ഷിക്കുക, ലൈസൻസ് ഇല്ലെങ്കിൽ പണി പാളും; 5 ലക്ഷം വരെ പിഴ
കൊച്ചി: കൊവിഡും ലോക്ക് ഡൗണും പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് നഷ്ടമായത്. പലരും സ്വന്തമായി ചെറിയ സംരഭങ്ങളും അതിജീവനമാര്‍ഗങ്ങളും കണ്ടുപിടിച്ച് മുന്നോട്ടുപോയി. ഭക്ഷണ വിതരണ മേഖലയിലാണ് പലരും ഈ സമയത്ത് കൈവച്ചിട്ടുള്ളത്. വീട്ടില്‍ നിര്‍മ്മിക്കുന്ന കേക്ക, മറ്റ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുകയാണ്മ ഇവര്‍ ചെയ്യാറുള്ളത്.
പലരും മികച്ച രീതിയിലുള്ള വരുമാന മാര്‍ഗം ഇതിലൂടെ നേടി. എന്നാല്‍ ഇങ്ങനെ ഭക്ഷണ വസ്തുക്കളും മറ്റും വീട്ടില്‍ നിര്‍മ്മിച്ച് വില്ക്കുന്നവര് സൂക്ഷിക്കുക. ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെയാണ് നിങ്ങള്‍ ഈ രംഗത്തേക്ക് വന്നതെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

അഞ്ച് ലക്ഷം രൂപവരെ പിഴ
വീട്ടില്‍ നിര്‍മ്മിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വില്ക്കുന്നവര് ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെയാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവും ലഭിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട നിയമം ഇതിന് മുമ്പും ഉണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്താണ് ഇതിനെ കുറിച്ച് കൂടുതല്‍ പേര് മനസിലാക്കിയത്.

അനുമതി ആര് നല്‍കും?
ഫുഡ് സേഫറ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്തരം നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നത്. 2011 ആഗസ്റ്റ് മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നത്. മാര്‍ച്ച് മാസത്തിന് ശേഷം ഇങ്ങനെ 2300 രജിസ്ട്രേഷനുകളാണ് നടന്നത്.

പലര്‍ക്കും ധാരണയില്ല
ഇങ്ങനെ വീട്ടില്‍ സംരംഭങ്ങള്‍ നടത്തുന്ന പലര്‍ക്കും ഈ നിയമങ്ങളെ കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ വില്ക്കുന്നതില് എന്താണ് തെറ്റെന്നാണ് ഇവര്‍ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. കൊവിഡ് വ്യാപനമുണ്ടായതോടെ ജോലി നഷ്ടപ്പെട്ടവരും വിദേശത്ത് നിന്നെത്തിയവരുമാണ് ഇത്തരം സംരംഭങ്ങളിലേക്ക് ഇറങ്ങിയത്.

രജിസ്ട്രേഷന് എങ്ങനെ ലഭിക്കും?
രജിസ്ട്രേഷന് എവിടെ പോയാല്‍ ലഭിക്കുമെന്നാണ് പലര്‍ക്കും അറിയേണ്ടത്. അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ ഫുഡ് സേഫറ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 12 ലക്ഷത്തിന് മുകളിലുള്ള കച്ചവവാണെങ്കില് ലൈസന്‍സാണ് എടുക്കേണ്ടത്. വളരെ എളുപ്പത്തില്‍ തന്നെ ഇതിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആവശ്യമുള്ള രേഖകള്‍
ഫോട്ടോ, തിരിച്ചറിയല്‍ കാര്ഡ്്, തുടങ്ങിയവ അപ്ലോഡ് ചെയ്താണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുചെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട ഉത്തരവാദിത്തം നിര്‍മ്മാതാവിനാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാല്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.
Recommended Video

പിഴയുടെ കണക്ക്
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 ലക്ഷം വരെ പിഴയും ആറമാസം തടവും ലഭിക്കും. മായം ചേര്‍ത്ത ഭക്ഷണപഥാര്ത്ഥങ്ങളാണ് വില്‍പ്പന ചെയ്യുന്നതെങ്കില്‍ ജയില്‍ ശിക്ഷയും പിഴയും ഉറപ്പ്. ലേബല്‍ ഇല്ലാതെ വില്‍പ്പനയ്ക്ക് 3 ലക്ഷവും ഗുണമേന്മയില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷവും പിഴ ഒടുക്കേണ്ടി വരും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications