Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയിപ്പിച്ചു വിട്ട മന്ത്രിയാണ് കുടിയിറക്കാൻ മുന്നോട്ട് വരുന്നത്'; കെ.റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം

ആലപ്പുഴ: കേരള സിൽവർ ലൈൻ പദ്ധതി കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ചെങ്ങന്നൂരിലെ കൊഴുവല്ലൂരിലാണ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടന്നത്. സ്ത്രീകളടക്കം പ്രതിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. കൂടുതൽ ജനവാസ മേഖലയിലേക്ക് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ എത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.

സാധാരണക്കാർ വസിക്കുന്ന കോളനിയിലേക്കാണ് കല്ലിടുന്നതിലേക്കായി ഉദ്യോഗസ്ഥർ എത്തിയത്. ഇന്ന് ഉച്ചയോടാണ് പ്രതിഷേധം ശക്തമായത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ കല്ലിടുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

rail

നിരവധി പേർ ഒഴിഞ്ഞ് പോകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തുകയായിരുന്നു. കേരളത്തിലെ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വീടിന് സമീപമാണ് പ്രതിഷേധം നടന്നത്. എന്നാൽ, ജനവാസ മേഖലയിൽ അടക്കം പദ്ധതിയുടെ ഭാഗമായി ഇത്തരത്തിൽ കല്ല് ഇടുന്നത് പുരോഗമിക്കും എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പദ്ധതിക്കെതിരെ പ്രദേശവാസികളുടെ വാക്കുകൾ ഇങ്ങനെ ; - ' 'വീടുകളെല്ലാം നഷ്ടമാകുന്ന സാഹചര്യത്തിലാണ്. ഇത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിച്ച് നാട്ടുകാർ അറിഞ്ഞിട്ട് പോലുമില്ല. ജയിപ്പിച്ചു വിട്ട മന്ത്രിയാണ് ഞങ്ങളെ കുടിയിറക്കാൻ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

ഇതിനേക്കാൾ നല്ലത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടി പോകുന്നതാ... മന്ത്രി ഞങ്ങളോട് ചെയ്യേണ്ട ഉപകാരം ഇതാണ്. ഉദ്യോഗസ്ഥർ വീണ്ടും എത്തിയാൽ ഞങ്ങൾ പ്രതികരിക്കും. ഇവിടുന്ന് ഒളിപ്പിച്ചു വിട്ടാൽ പോകാൻ മറ്റൊരിടം ഇല്ലെ'; - നാട്ടുകാർ പറയുന്നു. ഭൂതംകുന്ന് കോളനിയിൽ മാത്രം 58 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെ കൂടുതലും താമസിക്കുന്നത് സ്ത്രീകൾ എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അമ്മമാരും കുഞ്ഞുങ്ങളും എങ്ങോട്ട് പോകാനാണ് എന്ന് നാട്ടുകാർ ചോദിക്കുന്നു.

അതേസമയം, തിരുവനന്തപുരത്തും സമാനമായ സംഭവം നടന്നിരുന്നു. കെ-റെയിൽ കല്ലിടാൻ വന്ന ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. മുരുക്കുംപുഴയിലാണ് സംഭവം നടന്നത്. മതിൽ ചാടി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് നാട്ടുകാർ പട്ടിയെ അഴിച്ചു വിട്ട് പ്രതിഷേധിച്ചത്. അതോട് കൂടി ഉദ്യോഗസ്ഥർ കല്ലിടലിൽ നിന്നും പിൻവാങ്ങി.മുരുക്കുംപുഴയിൽ താമസമാക്കിയ ബിബിന ലോറൻസിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതിഷേധം കടുത്തത്.

സ്ത്രീകൾ ഉദ്യോഗസ്ഥരെ ഗേറ്റിനു മുന്നിൽ തടഞ്ഞു. മുൻപ് റെയിൽവേ വികസനത്തിന് സ്ഥലം വിട്ടുനൽകിയവരാണിവർ. രണ്ടാം വട്ടവും തന്റെ സ്ഥലം നഷ്‌ടമാകുന്നതിന്റെ വേദനയിലാണിവർ. ബിബിനയുടെ പത്തര സെന്റ് സ്ഥലം റയിൽവേ വികസനത്തിന് പോയപ്പോൾ പോരാടി നേടിയത് ഒരുലക്ഷം രൂപ മാത്രം. ബാക്കി സ്ഥലത്താണ് നിലവിൽ വീടുള്ളത്.

വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുൻവശവുമാണ് അന്ന് നഷ്‌ടമായത്‌. കെ-റെയിൽ പദ്ധതിയിൽ 23 ഓളം വീടുകൾക്ക് പൂർണമായോ ഭാഗികമായോ നഷ്‌ടം സംഭവിക്കാനിടയുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബിബിനയുമായി മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ. സജീഷ് ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക്‌ കല്ലിടാൻ അകത്തുകടക്കാൻ സാധിച്ചത്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലും കെ-റെയിൽ കല്ലിടാൻ വന്നവർക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു നാട്ടുകാർ സംഘടിച്ചത്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തോട്ടിക്കൽ ജംഗ്ഷനിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പ്രതിഷേധക്കാർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധം രണ്ട് ഘട്ടങ്ങളായി ഉയർന്നു. രാവിലെ 10.30 ഓടെ എസ്‌യുസിഐയുടെയും കെ-റെയിലിനെതിരായ ആക്ഷൻ കമ്മിറ്റിയുടെയും ഒമ്പതോളം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് എട്ട് കോൺഗ്രസ് പ്രവർത്തകരും കല്ലിടലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+