Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്റ്റോറി 2; സ്റ്റേ തുടരും..നിർമ്മാതാക്കളുടെ ഹർജിയിൽ ഉത്തരവ് പറയുന്നത് മാറ്റി

വിവാദ ചിത്രമായ കേരള സ്റ്റോറി ഗോസ് ബിയോണ്ടിനുള്ള സ്റ്റേ തുടരും. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഉത്തരവ് പറയുന്നത് കോടതി മാറ്റി. നാളെയാണ് ഉത്തരവ് പറയുക. സിനിമ നാളെയാണ് റിലീസ് ചെയ്യാനിരുന്നത്.

സിനിമ സ്റ്റേ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി വി ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഹർജി പരിഗണിക്കുന്നതിനായി പ്രത്യേകം സിറ്റിങ്ങ് നടത്തിയിരുന്നു.

keralastory23-1

ഇന്ന് രാവിലെയാണ് സിംഗിൾ ബെഞ്ച് സിനിമ റിലീസ് സ്റ്റേ ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് സിനിമയിലെ പ്രമേയം. ഈ ചിത്രത്തിന് കേരളത്തിൻ്റെ പേര് നൽകിയത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജിയിലായരുന്നു കോടതിയുടെ നടപടി. ഹർജി പരിഗണിച്ച കോടതി ആദ്യം സിനിമ കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും കോടതി നിർദേശിച്ചു.

സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയതാണെന്നും അതിനാൽ കൂടുതൽ പരിശോധന ആവശ്യമില്ലെന്ന നിലപാടായിരുന്നു സിനിമയുടെ നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചത്. സിനിമയുടെ ടീസറിൽ കാണിച്ച രംഗങ്ങൾ സിനിമയിൽ ഇല്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമ ഒരുക്കിയതെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദമെന്ന വാദമാണ് ഹർജിക്കാരൻ ചൂണ്ട്ക്കാട്ടിയത്. ഹർജിക്കാരൻ്റെ വാദം അംഗീകരിച്ച കോടതി രണ്ടാഴ്ചത്തേക്ക് സിനിമ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.

നിർബന്ധിത മതപരിവർത്തനത്തിൻ്റെ ഇരകളെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം യുവതികളേയും കൂട്ടിയാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറിയുടെ പ്രമോഷനായി സിനിമയുടെ അണിയറപ്രവർത്തകർ എത്തിയത്. എന്നാൽ കേരളത്തിൽ നിന്നുള്ള യുവതികളാരും തന്നെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ നിർമ്മാതാക്കൾ മാധ്യമപ്രവർത്തകരോട് ചൂടാവുകയായിരുന്നു. സത്യം അംഗീകരിക്കാൻ നിങ്ങൾ തയ്യാറാകുന്നില്ലെന്നും കേരളത്തിൽ നിന്നുള്ള ഇരകളുടെ വീഡിയോകൾ യുട്യൂബിൽ ലഭിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ ചോദ്യം ഉയർത്തിയതോടെ നിർമ്മാതാവും സംവിധായകനും വേദിവിട്ട് പോകുകയായിരുന്നു.

കേരള സ്റ്റോറിയുടെ ആദ്യ ഭാഗം പോലെ തന്നെ ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയാക്കുന്നുവെന്നും തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമുള്ള വ്യാജ പ്രൊപ്രഗാണ്ട തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിൻ്റേയും പ്രമേയം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+