Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്റ്റോറി സംഘപരിവാര്‍ ഫാക്ടറി ഉല്‍പ്പന്നം; രണ്ടാം ഭാഗത്തിനെതിരെ മന്ത്രി സജി ചെറിയാന്‍

കൊച്ചി: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറിയുടെ ആദ്യ ഭാഗം വലിയ വിവാദമായിരുന്നു. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ ഇതിന്റെ രണ്ടാം ഭാഗം വരികയാണ്. ദേശീയ പുരസ്‌കാര ജേതാവ് കാമാഖ്യ നാരായണ സിങ് ആണ് സംവിധാനം.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. പെണ്‍കുട്ടികള്‍ പ്രണയത്തില്‍ അല്ല, മറിച്ച് കെണിയിലാണ്, ഇത് സഹിക്കില്ല, പോരാടും എന്ന ക്യാപ്ഷനോടെയാണ് ടീസര്‍ പങ്കുവച്ചത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണത്രെ സിനിമ ഒരുക്കുന്നത്. ടീസര്‍ പുറത്തുവന്ന പിന്നാലെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

saji cheriyan against kerala story

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ കേരള സ്റ്റോറിക്കെതിരെ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. കേരളത്തിന്റെ മതനിരപേക്ഷ മനസിന് മുറിവേല്‍പ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യം എന്ന് സജി ചെറിയാന്‍ കുറ്റപ്പെടുത്തി. നുണകള്‍ മാത്രം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ഫാക്ടറി ഉല്‍പ്പന്നമാണ് കേരള സ്റ്റോറി. ലോകത്തിന് മുന്നില്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമം എന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.

ലൗ ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവര്‍ത്തിക്കുകയാണ് സിനിമ. വിദ്വേഷം പരത്തുന്ന സംഭാഷണങ്ങളാണ് സിനിമയിലുള്ളത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ആസൂത്രിതമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും മന്ത്രി സജി ചെറിയാന്‍ ഓര്‍പ്പിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്.

മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവര്‍ത്തിച്ചും, വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ല. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+