കേരളത്തില്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കുന്നു? ചര്‍ച്ച പോലുമായില്ലെന്ന് മന്ത്രി, പക്ഷെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആണവവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതായുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ഇത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി പറയുന്നത്. എന്നാല്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പങ്ക് വെക്കുന്നത്. കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചിട്ടുള്ള കമ്പനി രണ്ട് മാസം മുന്‍പ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു എന്നും സ്ഥലം കണ്ടെത്തി നല്കിയാല് ആണവ നിലയം സ്ഥാപിക്കാമെന്നാണ് വാഗ്ദാനം എന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.

വൈദ്യുതി ലഭ്യതയുടെ പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ച ആശയങ്ങളിലാണ് ആണവനിലയവും ഉള്ളത് എന്നും സര്‍ക്കാര്‍ നയപരമായി എടുക്കേണ്ട കാര്യമാണിത് എന്നുമാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്ത് നിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുത പദ്ധതിയില്‍ നിന്നോ ഉടന്‍ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ മാസം 15 ന് മുംബൈയില്‍ വെച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. 'ഭാവിനി' ചെയര്‍മാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനിരിക്കുകയായിരുന്നു എന്നാണ് വിവരം. ആണവ വൈദ്യുതി നിലയത്തിനായി അതിരപ്പിള്ളി, ചീമോനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് കെ എസ് ഇ ബിയുടെ പരിഗണനയിലുള്ളത് എന്നാണ് വിവരം.
ആണവ വൈദ്യുത പദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളവും ഇതിന് താല്പര്യം പ്രകടിപ്പിച്ചത്. 2030 ഓടെ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരും എന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉല്പാദന ശേഷി 3200 മെഗാവാട്ടാണ്.
എന്നാല്‍ പരമാവധി 1800 മെഗാവാട്ട് ആണ് ഉല്പാദനം. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം എന്ന് കെ എസ് ഇ ബി ചെയര്മാന് ബിജു പ്രഭാകര്‍ പറഞ്ഞു. 7000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണം എന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം. ബിജു പ്രഭാകറും രണ്ട് ഡയറക്ടര്‍മാരുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
നിലവില്‍ 13000 കോടി രൂപയുടെ വൈദ്യുതിയാണ് പ്രതിവര്‍ഷം കേരളം വാങ്ങുന്നത്. ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി പ്രശ്നങ്ങളും കാലതാമസവും നേരിടുന്നതും സോളര്‍ പദ്ധതിയില്‍ പകല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ എന്നതും കാറ്റില്‍ നിന്നുള്ള പദ്ധതി ഫലപ്രദമല്ല എന്ന വിലയിരുത്തലുമാണ് ആണവ പദ്ധതിയിലേക്ക് തിരിയാന്‍ കാരണം.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications