കൺഫ്യൂഷൻ മാറി; കേരളത്തിലെ ജനതാദൾ (എസ്) ഇനി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ
കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായ ജനതാദൾ (സെക്യുലർ) ഇനി മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ. ഇതോടെ ദേശീയ തലത്തിൽ എൻഡിഎയ്ക്കൊപ്പവും കേരളത്തിൽ എൽഡിഎഫിനൊപ്പവുമെന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും വിരാമമായി. ജെഡി(എസ്) എങ്ങനെയായിരുന്നോ ആ വിധത്തിൽ പുതിയ പാർട്ടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളും എൽഡിഎഫിൽ പ്രവർത്തിക്കും. കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ ജെഡി(എസ്) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുകയായിരുന്നു. ജെഡി(എസ്) എംഎൽഎമാരായ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും മുൻ എംഎൽഎ ജോസ് തെറ്റയിലും അടക്കമുള്ളവർ ഇതോടെ പുതിയ പാർട്ടിയിലെത്തി. മാത്യു ടി.തോമസാണ് പുതിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ.
2022 ഒക്ടോബർ 25ന് ബെംഗളൂരുവിൽ ചേർന്ന ജനതാദൾ (എസ്) ദേശീയ പ്ലീനറി സമ്മേനം കോൺഗ്രസിനും ബിജെപിക്കും എതിരെ നിലകൊള്ളാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി ബിജെപിക്കൊപ്പം ചേരാൻ ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് കേരള നേതൃത്വം കുഴപ്പത്തിലായത്. തുടർന്ന്, സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. രാവിലെ നടന്ന ജനതാദൾ (എസ്) സംസ്ഥാന കൗൺസിൽ യോഗം പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അധ്യക്ഷതയിൽ കൂടുകയും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായി ലയിക്കാനുള്ള പ്രമേയം മന്ത്രി കെ.കൃഷ്ണൻകുട്ടി അവതരിപ്പിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ പിന്താങ്ങുകയും ചെയ്തു. തുടർന്ന് ഐകകണ്ഠ്യേന ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചു. പുതിയ പാർട്ടിയുടെ പതാക ഉയർത്തുകയും ചെയ്തു.

ലയന സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് കെ.സുരേഷ് ആമുഖ പ്രസംഗം നടത്തി. മാത്യു ടി. തോമസിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. മതേതര ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കു വർഗീയത തിരഞ്ഞെടുപ്പ് വിഷയം ആക്കുന്നതിനെതിരെ ഇന്ത്യൻ ജനത ജാഗരൂകരാകേണ്ടതുണ്ട് എന്നും ഫെഡറൽ സംവിധാനത്തെ അവഹേളിച്ചു കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കിക്കൊണ്ടും പൗരാവകാശങ്ങളെ ഹനിച്ചു കൊണ്ടും നിലവിലുള്ള കേന്ദ്രഭരണം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. പുതിയ പാർട്ടിയിലേക്ക് സമാന ചിന്താഗതിയുള്ളവരും മാറി നിൽക്കുന്നവരും പല പാർട്ടികളിൽ നിന്നും എത്തിച്ചേരുമെന്നും പാർട്ടിയെ ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നും അധ്യക്ഷ പ്രസംഗത്തിൽ മാത്യു ടി. തോമസ് പറഞ്ഞു.
സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ജോസ് തെറ്റയിൽ യോഗത്തിൽ വായിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സന്ദേശം സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യം വായിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.മുരുഗദാസ്, സാബു ജോർജ്, പി.പി.ദിവാകരൻ, കെ.എസ്.പ്രദീപ്കുമാർ, കൊല്ലംകോട് രവീന്ദ്ര നാഥൻ നായർ, ജേക്കബ് ഉമ്മൻ, മുഹമ്മദ് ഷാ, ജബ്ബാർ തച്ചയിൽ തുടങ്ങിയവരും പ്രസംഗിച്ചു.നിലവിൽ ജനതാദൾ എസിൽ ഏതു വിധത്തിലായിരുന്നോ ഭാരവാഹികളെ ഉൾപ്പെടുത്തിയിരുന്നത് അതേ പദവികൾ തന്നെയായിരിക്കും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലും. പുതിയ പാർട്ടിയിൽ ലയിക്കുന്നതിനോട് എതിർപ്പ് പുലർത്തിയിരുന്ന ജോസ് തെറ്റയിൽ വിഭാഗം സമ്മേളനത്തിൽ നിന്ന് മാറി നിൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications