ഇന്നും നാളെയും സംസ്ഥാനത്ത് തീവ്ര മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി തന്നെ തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളിൽ മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂൺ 20 മുതൽ 24 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. 20, 21 തീയതികളിൽ അതിതീവ്ര മഴയ്ക്കൊപ്പം മത്സ്യത്തൊഴിലാളി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് മാത്രമാണുള്ളത്. പലയിടങ്ങളിലും ആഞ്ഞടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
2021
ജൂൺ
20
:
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർഗോഡ്.
2021
ജൂൺ
21
:
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർഗോഡ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ
മഴ
മുന്നറിയിപ്പുള്ള
സാഹചര്യത്തിൽ
അധികൃതരുടെ
നിർദേശങ്ങൾ
അനുസരിച്ച്
മാറിത്താമസിക്കേണ്ട
ഇടങ്ങളിൽ
അതിനോട്
സഹകരിക്കേണ്ടതാണ്.
വിവിധ
തീരങ്ങളിൽ
കടലാക്രമണം
ശക്തമാകാൻ
സാധ്യതയുള്ളതിനാൽ
അപകട
മേഖലകളിൽ
താമസിക്കുന്നവർ
ജാഗ്രത
പാലിക്കണം.
ആവശ്യമായ
ഘട്ടത്തിൽ
മാറി
താമസിക്കണം.
മൽസ്യബന്ധനോപധികൾ
സുരക്ഷിതമാക്കി
വെക്കണം.
അടച്ചുറപ്പില്ലാത്ത
വീടുകളിൽ
താമസിക്കുന്നവരും
മേൽക്കൂര
ശക്തമല്ലാത്ത
വീടുകളിൽ
താമസിക്കുന്നവരും
വരും
ദിവസങ്ങളിലെ
മുന്നറിയിപ്പുകളുടെ
അടിസ്ഥാനത്തിൽ
സുരക്ഷയെ
മുൻകരുതി
മാറി
താമസിക്കാൻ
തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു
ഇടങ്ങളിൽ
അപകടാവസ്ഥയിൽ
നിൽക്കുന്ന
മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ
തുടങ്ങിയവ
സുരക്ഷിതമാക്കേണ്ടതും
മരങ്ങൾ
കോതി
ഒതുക്കുകയും
ചെയ്യേണ്ടതാണ്.
അപകടാവസ്ഥകൾ
അധികൃതരുടെ
ശ്രദ്ധയിൽ
പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ
ക്യാമ്പുകളിലേക്ക്
മാറേണ്ടുന്ന
ഘട്ടങ്ങളിൽ
പൂർണ്ണമായും
കോവിഡ്
മാനദണ്ഡങ്ങൾ
പാലിക്കാൻ
തയ്യാറാവണം.
ദുരന്ത
സാധ്യത
മേഖലയിലുള്ളവർ
ഒരു
എമെർജൻസി
കിറ്റ്
അടിയന്തരമായി
തയ്യാറാക്കി
വെക്കേണ്ടതാണ്.
കിറ്റ്
തയ്യാറാക്കുന്നതിനുള്ള
നിർദേശങ്ങൾ
https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf
എന്ന
ലിങ്കിൽ
ലഭിക്കും.
ശക്തമായ
മഴ
പെയ്യുന്ന
സാഹചര്യത്തിൽ
ഒരു
കാരണവശാലും
നദികൾ
മുറിച്ചു
കടക്കാനോ,
നദികളിലോ
മറ്റ്
ജലാശയങ്ങളിലോ
കുളിക്കാനോ
മീൻപിടിക്കാനോ
മറ്റ്
ആവശ്യങ്ങൾക്കോ
ഇറങ്ങാൻ
പാടുള്ളതല്ല.
ജലാശയങ്ങൾക്ക്
മുകളിലെ
മേൽപ്പാലങ്ങളിൽ
കയറി
കാഴ്ച
കാണുകയോ
സെല്ഫിയെടുക്കുകയോ
കൂട്ടം
കൂടി
നിൽക്കുകയോ
ചെയ്യാൻ
പാടുള്ളതല്ല.
അണക്കെട്ടുകളുടെ
താഴെ
താമസിക്കുന്നവർ
അണക്കെട്ടുകളിൽ
നിന്ന്
വെള്ളം
പുറത്തേക്ക്
ഒഴുക്കി
വിടാനുള്ള
സാധ്യത
മുൻകൂട്ടി
കണ്ട്
കൊണ്ടുള്ള
തയ്യാറെടുപ്പുകൾ
നടത്തുകയും
അധികൃതരുടെ
നിർദേശങ്ങൾക്ക്
അനുസരിച്ച്
ആവശ്യമെങ്കിൽ
മാറിത്താമസിക്കുകയും
വേണം.
മലയോര
മേഖലയിലേക്കുള്ള
രാത്രി
സഞ്ചാരം
പൂർണ്ണമായി
ഒഴിവാക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
2021 ജൂൺ 20 മുതൽ 21 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
20-06-2021 മുതൽ 21-06-2021 വരെ: കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
പ്രത്യേക ജാഗ്രത നിർദേശം
20-06-2021 : വടക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
20-06-2021 മുതൽ 24.06.2021 വരെ : തെക്ക് പടിഞ്ഞാറൻ , മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള
തീരത്ത്
(പൊഴിയൂർ
മുതൽ
കാസർഗോഡ്
വരെ)
ഇന്ന്
രാത്രി
(ജൂൺ
20
)
11.30
വരെ
3.0
മുതൽ
3.3
മീറ്റർ
വരെ
ഉയരത്തിൽ
തിരമാലക്കും
കടലാക്രമണത്തിനും
സാധ്യതയുണ്ടെന്ന്
ദേശീയ
സമുദ്ര
സ്ഥിതി
പഠന
ഗവേഷണ
കേന്ദ്രം
(INCOIS)
അറിയിച്ചു.
മൽസ്യത്തൊഴിലാളികളും
തീരദേശവാസികളും
ജാഗ്രത
തുടരുക.
1.
2021
ജൂൺ
20
മുതൽ
21
വരെ
കേരള
തീരത്ത്
നിന്നും
മത്സ്യത്തൊഴിലാളികൾ
കടലിൽ
പോകാൻ
പാടുള്ളതല്ല
2.
കടൽക്ഷോഭം
രൂക്ഷമാകാൻ
സാധ്യതയുള്ളതിനാൽ
അപകട
മേഖലകളിൽ
നിന്ന്
അധികൃതരുടെ
നിർദേശാനുസരണം
മാറി
താമസിക്കണം.
3.
മൽസ്യബന്ധന
യാനങ്ങൾ
(ബോട്ട്,
വള്ളം.
etc.)
ഹാർബറിൽ
സുരക്ഷിതമായി
കെട്ടിയിട്ട്
സൂക്ഷിക്കുക.
വള്ളങ്ങൾ
തമ്മിൽ
സുരക്ഷിത
അകലം
പാലിക്കുന്നത്
കൂട്ടിയിടിച്ചുള്ള
അപകട
സാധ്യത
ഒഴിവാക്കാം.
മൽസ്യബന്ധന
ഉപകരണങ്ങളുടെ
സുരക്ഷ
ഉറപ്പാക്കണം.
4.
ബീച്ചിലേക്കുള്ള
യാത്രകളും
കടലിൽ
ഇറങ്ങിയുള്ള
വിനോദങ്ങളും
പൂർണ്ണമായും
ഒഴിവാക്കുക.
ഗ്ലാമറസ് ലുക്കിൽ തേജസ്വി മദിവാഡ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Recommended Video