സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടുക്കിയിലും കോഴിക്കോടും യെല്ലോ അലർട്ട്
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റി നിർത്തിയാൽ സംസ്ഥാനത്ത് പൊതുവെ മഴ കുറവായിരുന്നു. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗും വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറയിലുമാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, മൂന്ന് സെന്റി മീറ്റർ. പൊന്നാനി, വടകര എന്നിവിടങ്ങളിൽ രണ്ട് സെന്റി മീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരും.
Recommended Video
പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് ഒൻപത് വരെ ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ മഴ തുടരും. ഓഗസ്റ്റ് 06, 07, 08 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പും ഓഗസ്റ്റ് 08, 09 തീയതികളിൽ ഇടി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആറിന് കോഴിക്കോട് ജില്ലയിലും ഓഗസ്റ്റ് 07, 08 തീയതികളിൽ ഇടുക്കി ജില്ലയിലുമാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള
തീരത്ത്
(വിഴിഞ്ഞം
മുതൽ
കാസർഗോഡ്
വരെ)
ഓഗസ്റ്റ്
06
രാത്രി
11.30
വരെ
2.5
മുതൽ
2.9
മീറ്റർ
വരെ
ഉയരത്തിൽ
തിരമാലക്കും
കടലാക്രമണത്തിനും
സാധ്യതയുണ്ടെന്ന്
ദേശീയ
സമുദ്ര
സ്ഥിതി
പഠന
ഗവേഷണ
കേന്ദ്രം
(INCOIS)
അറിയിച്ചു.
മൽസ്യത്തൊഴിലാളികളും
തീരദേശവാസികളും
ജാഗ്രത
തുടരുക.
1.
കടൽക്ഷോഭം
രൂക്ഷമാകാൻ
സാധ്യതയുള്ളതിനാൽ
അപകട
മേഖലകളിൽ
നിന്ന്
അധികൃതരുടെ
നിർദേശാനുസരണം
മാറി
താമസിക്കണം.
2.
മൽസ്യബന്ധന
യാനങ്ങൾ
(ബോട്ട്,
വള്ളം.
etc.)
ഹാർബറിൽ
സുരക്ഷിതമായി
കെട്ടിയിട്ട്
സൂക്ഷിക്കുക.
വള്ളങ്ങൾ
തമ്മിൽ
സുരക്ഷിത
അകലം
പാലിക്കുന്നത്
കൂട്ടിയിടിച്ചുള്ള
അപകട
സാധ്യത
ഒഴിവാക്കാം.
മൽസ്യബന്ധന
ഉപകരണങ്ങളുടെ
സുരക്ഷ
ഉറപ്പാക്കണം.
3.
ബീച്ചിലേക്കുള്ള
യാത്രകളും
കടലിൽ
ഇറങ്ങിയുള്ള
വിനോദങ്ങളും
പൂർണ്ണമായും
ഒഴിവാക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള
-
ലക്ഷദ്വീപ്
-
കർണാടക
തീരങ്ങളിൽ
മത്സ്യബന്ധനത്തിനു
തടസമില്ല
എന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
പ്രത്യേക
ജാഗ്രത
നിർദേശം
05-08-2021
മുതൽ
09-08-2021
വരെ:
തെക്ക്
പടിഞ്ഞാറൻ,
മധ്യ
പടിഞ്ഞാറൻ,
വടക്കൻ
അറബിക്കടൽ
എന്നീ
സമുദ്രഭാഗങ്ങളിൽ
മണിക്കൂറിൽ
50
മുതൽ
60
കി.മീ
വരെയും
ചില
അവസരങ്ങളിൽ
70
കി.മീ
വേഗതയിൽ
വരെ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.*
മേൽ
പറഞ്ഞ
ദിവസങ്ങളിൽ
പ്രസ്തുത
പ്രദേശങ്ങളിൽ
മത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.