കൊവിഡ് കേസുകൾ കുറയാതെ കേരളം..പക്ഷെ എന്തുകൊണ്ട് സംസ്ഥാനത്ത് ആശങ്കയില്ല
തിരുവനന്തപുരം;
ഇന്ത്യയിലെ
മറ്റേതു
സംസ്ഥാനത്തേക്കാളും
അധികമായി
കഴിഞ്ഞ
നാലുമാസത്തിനിടെ
ഏറ്റവും
കൂടുതല്‍
കൊറോണ
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്ത
സംസ്ഥാനമാണ്
കേരളം.
ഏകദേശ
ഏഴു
ലക്ഷത്തോളം
കേസുകളാണ്
കേരളത്തില്‍
ഈ
സമയത്ത്
മാത്രമായി
റിപ്പോര്‍ട്ട്
ചെയ്തത്.
കഴിഞ്ഞ
45
ദിവസത്തിനിടെ
രാജ്യത്ത്
ഏറ്റവും
അധികം
കേസുകള്‍
റിപ്പോര്‍ട്
ചെയ്ത
കേരളത്തിലാണ്
രാജ്യത്തെ
ആക്ടീവ്
കേസുകളുടെ
30
ശതമാനവുമുള്ളത്.
കൊറോണ
ഏറ്റവും
മോശമായി
ബാധിച്ച
സംസ്ഥാനമായിരുന്നിട്ടുകൂടി
കേസുകളുടെ
എണ്ണത്തിനനുസരിച്ച്
മരണനിരക്ക്
ഉയര്‍ന്നിട്ടില്ല
എന്നതാണ്
കേരളത്തിനെ
മാറ്റിനിര്‍ത്തുന്ന
ഘടകം.
ഇന്ത്യയിലെ
സംസ്ഥാനങ്ങളില്‍
ഏറ്റവും
കുറഞ്ഞ
മരണനിരക്ക്
രേഖപ്പെടുത്തിയിരിക്കുന്നതും
കേരളത്തിലാണ്.
ഇതുവരെയായി എട്ടുലക്ഷം കൊറോണ കേസുകള്‍ സ്ഥിരീകരിച്ച കേരളം രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കേരളത്തേക്കാള്‍ വളരെ കുറവ് രോഗബാധിതരുള്ള സംസ്ഥാനങ്ങളില്‍ മരണ നിരക്ക് കേരളത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ രോഗത്തിന്റെ പെട്ടന്നുള്ള വര്‍ധവന് തടയുവാന്‍ കഴിഞ്ഞതാണ് കേരളത്തിനു രക്ഷയായത്.'മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയര്‍ന്നതുപോലെ തന്നെ കുറയുകയും ചെയ്തപ്പോഴാണ് മരണനിരക്ക് വര്‍ധിച്ചത്. എന്നാല്‍ കേരളത്തില്‍ ഒരേ സമയം കൂടുതല്‍ ആളുകളിലേക്ക് രോഗം ബാധിക്കുന്നത് തടയുവാനും ഒപ്പം മരണ നിരക്കു കുറയ്ക്കുവാനുള്ള തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയാണ് കേരളം ചെയ്തത്''. ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''കേരളത്തില്‍ ഇതുവരെയും പ്രതിദിന മരണം 35 കടന്നിട്ടില്ല. മരിക്കുന്നവരില്‍ കൂടുതലും പ്രായമായവരും ഒപ്പം മറ്റു ശാരീരിക അസ്വസ്ഥതകളും ഉള്ളവരാണ്. മരണ നിരക്ക് കുറച്ചു നിര്‍ത്തുന്നതാണ് കേരളത്തിന്റെ നേട്ടം. ഇത്രയും ജനസാന്ദ്രതയുള്ല സംസ്ഥാനമാണെങ്കില്‍ പോലും അര ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തിന്റെ മരണ നിരക്ക്''. മന്ത്രി പറഞ്ഞു.
കേരളത്തിലെ മരണ നിരക്ക് 0.4 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ മൂന്നര ഇരട്ടി കുറവാണ് ഇത്. മഹാരാഷ്ട്രയിലിത് 2.6 ശതമാനവും ദില്ലിയില്‍ 1.7 ശതമാനവുമാണ്.അതേസമയം സെപ്റ്റംബർ ഒന്നിന് ശേഷം സംസ്ഥാനത്ത് പ്രതിദിനം ശരാശരി 5,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ 70 ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സംഭാവന ചെയ്തത് സംസ്ഥാനമാണ്. അതേസമയം, മഹാരാഷ്ട്രയിലെ പ്രതിദിന സംഖ്യ 24,000 ത്തിൽ നിന്ന് 3,000 ആയി കുറഞ്ഞു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഒരു ദിവസം പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇപ്പോൾ ഇവിടങ്ങളിലും കേസുകൾ കുത്തനെ കുറയുന്നു.
ഇത് യഥാർത്ഥത്തിൽ കൗതുകകരമാണ്, വെല്ലോർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രൊഫസർ ഗംഗ്ദീപ് കാംഗ് പറയുന്നു. എന്തുകൊണ്ടാണ് കേരളത്തിൽ കേസുകൾ ഉയരുന്നതെന്ന് കൃത്യമായി പറയുയുക എളുപ്പമല്ല,പ്രത്യേകിച്ച സീറോ സർവേ ഡാറ്റയുടെ അഭാവത്തിൽ എന്നിരുന്നാലും ഒരു പ്രധാന കാരണമായി കരുതാവുന്നത് ഇന്ത്യയിൽ കൊവിഡ് കേസുകള് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളത്തിലായിരുന്നു രോഗവ്യാപനം കുറവ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത് തിരിച്ചായിരുന്നു. രോഗ വ്യാപനം അവിടങ്ങളില് കൂടി. ഇപ്പോൾ അവിടെ കുറഞ്ഞ് വരുമ്പോൾ ഇവിടെ കേസുകൾ കൂടുന്നു.
കേരളത്തിന്റെ നഗരവൽക്കരണവുമായി ബന്ധപ്പെട്ടതാണെന്ന് ഞങ്ങൾ കരുതുന്ന ഒരു കാരണം,അശോക സർവകലാശാലയിലെ ഭൗതികശാസ്ത്ര, ജീവശാസ്ത്ര പ്രൊഫസർ ഗൗതം മേനോൻ പറയുന്നു. കാരണം കേരളം ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും നഗരവത്കരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ജനസാന്ദ്രത വളരെ കൂടുതലാണ്, കൂടാതെ സംസ്ഥാനത്ത് തുറന്ന ഗ്രാമീണ ഇടങ്ങളില്ലാത്തതിനാൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉയർന്നതായിരിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ ഭൂരിഭാഗം കേസുകളും നഗര കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമങ്ങളിൽ ഉയർന്നുവരുന്ന കേസുകൾ ആ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. കേരളത്തിന് ഗ്രാമപ്രദേശങ്ങളില്ല, അതിനാൽ കേസുകൾ മറച്ചുവെക്കാനാകില്ല,അദ്ദേഹം പറഞ്ഞു.