മിഠായിയുടെ മധുരം നുണയുന്പോള്‍ ഇവരെ കാണാതെ പോകരുത്
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് ബാലവേലയ്ക്ക് സംസ്ഥാനത്തെത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ആലുവയിലിലെ മിഠായി നിര്മ്മാണശാലയിലെത്തിയ കുട്ടികള്‍ അവിടത്തെ ക്രൂരപീഡനത്തെത്തുടര്ന്ന് രക്ഷപ്പെടുകയായിരുന്നു. അന്‍പുരാജ്(14), കാര്ത്തീസ് (11) എന്നീ കുട്ടികളാണ് മിഠായി നിര്‍മ്മാണ ശാലയില്‍ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയത്.
കുട്ടികളുടെ അമ്മമാരായ മാരിശെല്‍വം, ചിത്ര എന്നിവരെ കുട്ടികള്‍ നില്‍കിയ മേല്‍വിലാസത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിളിച്ചു വരുത്തി. തിരുച്ചന്തൂരില്‍ നിന്ന് ഏജന്റ് വഴിയാണ് കുട്ടികളെ കേരളത്തിലേയ്ക്ക് എത്തിച്ചത്. സഹോദരിമാരാണ് മാര്ശെല്വവും ചിത്രയും.
കുട്ടികളെ വളര്‍ത്താന്‍ പ്രാപ്തിയില്ലാത്തിനാലാണ് ഇവര്‍ കുട്ടികളെ കേരളത്തിലേയ്ക്ക് ജോലിയ്ക്കയച്ചതെന്ന് സൂചന. മിഠായി നിര്‍മ്മാണശാലിയില്‍ നാല്‍പ്പതോളം കുട്ടികള്‍ ഉണ്ടായിരുന്നു. പലരും പീഡനത്തെത്തുടര്‍ന്ന് രക്ഷപ്പെട്ടു. സിഗരറ്റ് മുഖത്തേയ്ക്ക് ഊതി വിടുക, ചെകിട്ടത്ത് അടിയ്ക്കുക തുടങ്ങിയ പീഡനങ്ങളായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ ഒട്ടേറെ പാടുകളുണ്ട്.

ബാലവേലയ്ക്ക്
അന്‍പുരാജ്(14), കാര്ത്തീസ് (11) എന്നീ കുട്ടികളെയാണ് തമിഴ്നാട്ടില്‍ നിന്ന് ബാലവേലയ്ക്കായി ആലുവയിലെത്തിച്ചത്.

ജോലിസ്ഥലത്ത് ക്രൂരപീഡനം
മണികണ്ഠന് എന്നയാള്‍ തങ്ങളെ ഉപദ്രവിച്ചിരുന്നെന്ന് കുട്ടികള്‍ പറയുന്നു.

മിഠായി നിര്‍മ്മാണ ശാല
ആലുവയിലെ ഈ മിഠായി നിര്‍മ്മാണ ശാലയില്‍ നാല്പതോളം കുട്ടികള്‍ ഉണ്ടായിരുന്നതായും പലരും പീഡനം കാരണം രക്ഷപ്പെട്ടതായും പറയുന്നു.

ധാരാളം കുട്ടികള്‍
മിഠായി നിര്‍മ്മാണ ശാലയില്‍ ധാരാളം കുട്ടികള്‍ ജോലി ചെയ്യുന്നതായും സൂചനയുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications