'ഇവ' കൊച്ചിയില്‍ വിമാനമിറങ്ങി; ആദ്യ ഓമനമൃഗം ഖത്തറില്‍ നിന്ന്... ക്വാറന്റൈന് ഇല്ല, നാളെ നായ എത്തും
കൊച്ചി: ഖത്തറില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്റെ നാട്ടിലേക്കുള്ള വരവ് പകര്‍ത്താന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ വട്ടംകൂടിയിരുന്നു. ഇതിന് മുമ്പും രാമചന്ദ്രന് പലതവണ അവധിക്ക് നാട്ടില്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരവിന് പ്രത്യേകതയുണ്ട്. തന്റെ അരുമമൃഗമായ ഇവ എന്ന പൂച്ചയുമായിട്ടാണ് അദ്ദേഹം വിമാനമിറങ്ങിയത്. ആദ്യമായിട്ടാണ് വിമാനമാര്‍ഗം ഒരു മൃഗം കേരളത്തില്‍ എത്തുന്നത്.
ചേലക്കര സ്വദേശിയാണ് രാമചന്ദ്രന്. ഖത്തറിലെ പ്രവാസ കാലത്തിനിടയ്ക്ക് ലഭിച്ച പൂച്ച ഒരു വര്‍ഷത്തിലേറെയായി കൂടെയുണ്ട്. നാട്ടിലേക്ക് തിരിക്കുമ്പോള്‍ തനിച്ചാക്കി മടങ്ങാന്‍ തോന്നിയില്ല. പക്ഷേ എങ്ങനെ 'ഇവ'യെ കൂടെകൂട്ടും. ഒടുവില്‍ കൊച്ചി വിമാനത്താവളത്തില്‍ സൗകര്യം ഒരുങ്ങിയതോടെ എല്ലാം എളുപ്പമായി. വളര്ത്തുമൃഗങ്ങള്ക്കായാലും പാസ്പോര്‍ട്ടും മറ്റു യാത്രാ നടപടികളുമെല്ലാം ആവശ്യമാണ്. എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് നാട്ടിലെത്തിയത്.

മലയാളി പ്രവാസികള്‍ തങ്ങളുടെ അരുമ മൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സൗകര്യങ്ങളുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞമാസമാണ് സൗകര്യം ഒരുക്കിയത്.
മൃഗങ്ങളുടെ ആരോഗ്യാവസ്ഥ പരിശോധിക്കുന്നതിനും അസുഖങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള അനിമല്‍ ക്വാറന്റൈന് ആന്റ് സര്ട്ടിഫിക്കേഷന് സേവനം (എക്യുസിഎസ്) കഴിഞ്ഞമാസമാണ് കൊച്ചി വിമാനത്താവളത്തില്‍ ആരംഭിച്ചത്. കാര്‍ഗോ വിഭാഗത്തില്‍ എസി പെറ്റ് സ്റ്റേഷന്, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്റനറി ഡോക്ടറുടെ സേവനം എന്നിവയും ഇപ്പോള്‍ ലഭ്യമാണ്.

വിമാനത്തില്‍ കൊണ്ടുവരുന്ന മൃഗങ്ങളെ ഇവിടെ പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ 15 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കും. അതിന് ശേഷം വീണ്ടും പരിശോധന നടത്തിയ ശേഷമേ ഉടമയ്ക്ക് വിട്ടുകൊടുക്കൂ. എന്നാല്‍ രാവിലെ 11 മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ഖത്തറില്‍ നിന്ന് വന്ന ഇവയ്ക്ക് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. രാമചന്ദ്രനൊപ്പം ചേലക്കരയിലെ വീട്ടിലേക്ക് ഇവയും പോയി.

പെണ്‍പൂച്ചയാണ് ഇവ. ഇവയുടെ പാസ്പോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 340 റിയാല്‍ ആണ് ഇവയെ നാട്ടിലെത്തിക്കുന്നതിന് ചെലവായത്. സര്ട്ടിഫിക്കേഷന് നടപടികള്‍ക്ക് ഏഴ് ദിവസം വേണ്ടി വന്നു. ട്രാവല്‍ ഏജന്‍സികള്‍ തന്നെ ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ടിക്കറ്റ് സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.
നേരത്തെ പല പ്രവാസികളും അരുമമൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാതെ വിദേശത്ത് ഉപേക്ഷിച്ച് പോന്നിരുന്നു. ചിലര്‍ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വിമാനത്താവളങ്ങളെ ആശ്രയിച്ചു. ഇനി കൊച്ചി വഴി തന്നെ ഓമനമൃഗങ്ങളെ എത്തിക്കാം. നാളെ ബ്രസല്‍സില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഒരു നായ എത്തും. ഒരു യുവതിയാണ് അവരുടെ വളര്‍ത്തുമൃഗവുമായി വരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ ഓമനമൃഗങ്ങളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications