'പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യം', കെ സുധാകരനെതിരെ കെകെ രാഗേഷ്
കണ്ണൂർ: കോൺഗ്രസ് എംപി കെ സുധാകരനെതിരെ സിപിഎം എംപി കെകെ രാഗേഷ് രംഗത്ത്. കെ സുധാകരന് ഭ്രാന്ത് ആണെന്നും ഉടൻ ചികിത്സിക്കണം എന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരൻ അധിക്ഷേപിച്ചിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും എന്ന് കെകെ രാഗേഷ് പ്രതികരിച്ചു.
''ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചു പറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയ്യെടുക്കണം'' എന്ന് കെകെ രാഗേഷ് ആവശ്യപ്പെട്ടു.
ആ കാലത്ത് മുഖ്യമന്ത്രിയുടെ അച്ഛന്‍ ചെത്തുകാരനായ കോരേട്ടന്‍ പിണറായിയിലെ കള്ളുഷാപ്പുകളില്‍ കള്ളുകുടിച്ച് നടക്കുകയായിരുന്നു എന്നാണ് കെ സുധാകരന്‍ പരിഹസിച്ചത്. കാസര്‍കോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് കെ സുധാകരന്റെ പരാമര്‍ശങ്ങള്‍.
Recommended Video
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
ഇതിന് മുന്‍പും കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാതിയെ അടക്കം ഉയര്‍ത്തി അധിക്ഷേപം നടത്തിയിട്ടുളളതാണ്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും വന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണം എന്നാണ് ഐശ്വര്യ കേരള യാത്രക്കിടെ തലശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ കെ സുധാകരന്‍ അധിക്ഷേപം ഉന്നയിച്ചത്.
മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം