കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളി ചങ്കുറപ്പോടെ എതിരിട്ട വടകരക്കാർ..!! രമ
വടകര: കേരള ജനത ആകാംക്ഷയോടെ കാത്തിരുന്ന ഒരു മണ്ഡലമാണ് വടകര. എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനും കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരനും തമ്മിലായിരുന്നു ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പൂർത്തിയാകും മുൻപ് തന്നെ വടകരയിൽ വ്യക്തമായ ലീഡുമായി മുരളീധരൻ മുന്നിൽ തന്നെയുണ്ട്. വടകരയിൽ എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിത വടകരയിലെ വോട്ടർമാരെ അഭിനന്ദിച്ച് കെകെ രമ. ഫേസ്ബുക്കിലൂടെയായിരുന്നു രമയു പ്രതികരണം.
കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു...കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ- രമ ഫേസ്ബുക്കിൽ കുറിച്ചു.
തുടക്കം മുതൽ തന്നെ വകരയിൽ ഇടത്പക്ഷ സ്ഥാനാർഥിയായ പി ജയരാജനെതിരെ ശക്തമായ എതിർപ്പുമായി ആർപംപി രംഗത്തെത്തിയിരുന്നു. പി ജയരാജന്റെ അക്രമ രാഷ്ട്രീയം എന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസും ആർപംപിയും ചേർന്ന് പ്രചാരണം നടത്തിയിരുന്നു. വടകരയിൽ ആർപംപി സ്ഥാനാർഥിയെ നിർത്തില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും കെകെ രമ വ്യക്തമാക്കിയിരുന്നു.
Recommended Video
ആർപംപി രൂപീകരണത്തിന് ശേഷം എല്ലാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥിയെ നിർത്തിയിരുന്നു. എന്നാൽ ഇത്തവണ ജയരാജന്റെ തോൽവി ഉറപ്പിക്കാനായി യുഡിഎഫിന്റെ പ്രചരണത്തിൽ സജീവമായിരുന്നു ആർഎംപി.