Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അക്കമിട്ട് പറഞ്ഞ് കെകെ രമ; മറുപടി പറഞ്ഞത് വീണ ജോർജ്, നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഭയിൽ സർക്കാരിനെ വിമർശിച്ച് കെ കെ രമ. മന്ത്രി വീണ ജോർജാണ് രമയുടെ വിമർ‌ശനങ്ങൾക്ക് മറുപടി പറഞ്ഞത്. സി പി എം പ്രവർത്തകരും അനുഭാവികളും ഉൾപ്പെട്ട കേസുകളിൽ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും രമ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു രമ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമ കേസുകളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് വീണ ജോർജ് പറഞ്ഞത്. അരൂരിൽ എസ് സി വിഭാ​ഗത്തിൽപ്പെട്ട പെൺകുട്ടിയെ മർദിച്ചതടക്കം ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിലെല്ലാം പോലീസ് കേസെടുത്തു.

kk rama

പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ‌ സർക്കാർ ലാഘവത്തോടെയാണ് എടുക്കുന്നതെന്ന് കെ കെ രമ പറഞ്ഞു. പോലീസ് നടപടി സബന്ധിച്ച് മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എത്താത്തത് എത്രത്തോളം ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണെന്നും പറഞ്ഞു.

അരൂരിൽ‌ ദളിത് പെൺകുട്ടിയെ നടുറോഡിൽ‌ ക്രൂരമായി മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്ന് മന്ത്രി മറുപടി നൽകുന്നില്ല. അവർ തൈക്കാട്ടുശേരിയിലെ സി പി എം പ്രവർത്തകർ ആയതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കുസാറ്റിൽ ഇടത് സിൻഡിക്കേറ്റ് അം​ഗമാണ് കലോത്സവത്തിനിടെ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയതെന്നു ആ പെൺകുട്ടി പാർ‌ട്ടിക്ക് പരാതി നൽകി അന്വേഷിക്കുമെന്ന് കരുതി കാത്തിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടാകാത്തതോടെ പോലീസിൽ പരാതി നൽകിയെന്നും രമ പറഞ്ഞു.

കുട്ടികളുടെ ക്ഷേമം ഉറപ്പാക്കേണ്ട ക്ഷേമകാര്യ കമ്മിഷൻ ചെയർമാനായ ബേബി എന്നയാളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ഇയാളെ സ്ഥാനങ്ങളി ൽനിന്ന് നീക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇത്തരം വിഷയങ്ങൾ കേരളത്തെ നാണിപ്പിക്കുന്നതാണെന്നും രമ പറഞ്ഞു.

കാലടി ശ്രീശങ്കരാ കോളേജിലെ മുൻ എസ് എഫ് ഐ നേതാവായ രോ​ഹിത് എന്നയാളാണ് പെൺകുട്ടിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചത്. പെൺകുട്ടി തെളിവ് സഹിതം പരാതി നൽകിയിട്ടും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഇരുപതോളം പെൺകുട്ടികളുടെ ചിത്രമാണ് വൈകൃത മനസ്സിന് ഉടമയായ പ്രതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും രമ പറഞ്ഞു. തിരുവന്തപുരത്ത് ക്രക്കറ്റ് കോച്ച് കാെച്ചുകുട്ടികളെ ലൈം​ഗിമായി പീഡിപ്പിക്കുകയും അവരോട് ന​​ഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തുവെന്നതും ഞെട്ടിക്കുന്നതാണെന്നും രമ പറഞ്ഞു.

അതേ സമയം കെ കെ ശൈലജയെ ആർ എം പി നേതാവ് അപമാനിച്ച കാര്യം വീണ ജോർ‌ജ് ചൂണ്ടിക്കാട്ടി. യൂത്ത് കോൺ​ഗ്രസ് നേതാവായ ഷോബിൻ തോമസ് എഴുതിയ കാര്യങ്ങൾ വ്യക്തി എന്ന നിലയിൽ സഭയിൽ വായിക്കാൻ വിഷമമുണ്ടെന്ന് മന്ത്രി പറഞ്ഞു. 'തയ്യൽ ടീച്ചറുടെ കഷണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരുന്നവർക്ക് സമ്മാനമുണ്ട്' എന്നാണ് എഴുതിയത്. എന്നിട്ട് എന്തു നടപടി എടുത്തുവെന്നും മന്ത്രി ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+