നിപ മരണം 18 തന്നെ... മൂന്നെണ്ണം സ്ഥിരീകരിച്ചിട്ടില്ല.....റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് 21 പേര് മരിച്ചെന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജ തള്ളി. നിപ്പ രോഗബാധയെ തുടര്‍ന്ന് മരിച്ചത് 18 പേരാണ്. ബാക്കിയുള്ള മൂന്നെണ്ണം സംശയാസ്പദമാണ്. അതുകൊണ്ട് ഉറപ്പില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം പരിശോധനയിലൂടെ തെളിയാത്ത സാഹചര്യത്തിലാണ് ഇവര്‍ മരണക്കണക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നിപ രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ ആരോഗ്യ വകുപ്പ് മറച്ചുവെച്ചതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായതെന്നും ഇതില്‍ 17 പേര് മരിക്കുകയും രണ്ടുപേര്‍ രക്ഷപ്പെട്ടെന്നുമായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്.

അതേസമയം 18 കേസുകളാണ് ലാബില്‍ പരിശോധിച്ച് നിപ്പ ഉണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് കെകെ ശൈലജ പറഞ്ഞു. സ്വാലിഹിന്റെ മരണത്തോടെയാണ് നിപ്പയാണെന്ന് ഉറപ്പിച്ചത്. മുന്നൂറില്‍ പരം കേസുകളിലാണ് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച അഞ്ച് എണ്ണവും നിപ്പ തന്നെയായിരിക്കും. പക്ഷേ അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ച് മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ്പ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിസ്റ്റര്‍ ലിനിയാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ആദ്യം മരിച്ചതെന്ന വാദങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര ജേണല്‍ പുറത്തിറക്കിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications