മാണി സാറിന് വിട; ഇന്ന് കോട്ടയത്തും തിരുനക്കര മൈതാനിയിലും പൊതുദർശനം, സംസ്കാരം വ്യാഴാഴ്ച
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. പത്തര മുതൽ കേരളാ കോൺഗ്രസ് ആസ്ഥാനത്ത് മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപ യാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടുപോകും.
തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം പാലായിലെത്തിക്കും. വ്യാഴാഴ്ച രണ്ട് മണിവരെ കെഎം മാണിയുടെ പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വ്യഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും.
മുതിർന്നവർക്ക് 'കുഞ്ഞുമാണി', ബാക്കിയെല്ലാവർക്കും 'മാണിസാർ'! 'അധ്വാനവർഗ്ഗത്തിന്റെ സൂര്യൻ' അസ്തമിച്ചു
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കെഎം മാണിയുടെ മരണവാർത്ത ലേക്ക് ഷോർ ആശുപത്രി അധികൃതർ പുറത്തുവിട്ടത്. ആശുപത്രിയിലും അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിലേ അതികായന് അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖ നേതാക്കളെല്ലാം എത്തിച്ചേരും. കെ എം മാണിയുടെ വിയോഗത്തെ തുടർന്ന് കോട്ടയത്തെ എല്ലാ മുന്നണി സ്ഥാനാർത്ഥികളും പ്രചാരണം നിർത്തിവെച്ചിരിക്കുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ