പിണറായി വിജയനൊപ്പമെന്ന് മാണി; പക്ഷേ.. ചില നിബന്ധനകളുണ്ട്, മുന്നണി മാറ്റം ഉടനെന്ന്...
തിരുവനന്തപുരം: പിണറായി വിജയന് കേരള കോൺഗ്രസിന്റെ പിമന്തുണയുണ്ടാകുമെന്ന് കെഎം മാണി. എന്നാൽ മാണിയുടെ പിന്തുണ പിണറായി വിജയൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മാത്രമാണ്. തെറ്റ് ചെയ്താൽ അത് തെറ്റാണെന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം പാർട്ടിയുടെ വൈസ് ചെയർമാനായ ജെസ് കെ മാണി കോൺഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് പ്രസംഗിച്ചത്.
കേരള കോൺഗ്രസ് (എം) എൽഡിഎഫ് മുന്നണിയിലേക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. കേരള കോണ്‍ഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാര്‍ട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്നു കുത്തിയത്. കേരള കോണ്‍ഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവര്‍ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്.
ജോസഫിന്റെ യുഡിഎഫ് ആഭിമുഖ്യം
അതേസമയം ജോസഫിന്റെ യുഡിഎഫ് ആഭിമുഖ്യത്തെപറ്റി ഒരിക്കൽ കൂടി ജോസഫ് സൂചന നൽകിയിട്ടുണ്ട്. അധ്യക്ഷത വഹിച്ച പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് പ്രസംഗത്തില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും നേരിട്ടു പറഞ്ഞില്ല. എന്നാല്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ മാത്രമാണ് ഈ സര്‍ക്കാരും പിന്തുടരുന്നതെന്നായിരുന്നു ജോസഫ് പ്രസംഗത്തിൽ പറഞ്ഞത്.
സമരപന്തൽ സന്ദർശനം
കേരള
കോൺഗ്രസ്
യുഡിഎഉ്
വിട്ടെങ്കിലും
യുഡിഎഫിന്റെ
സമരവേദിയിൽ
സന്ദർശനം
നടത്തിയത്
ഏറെ
വിവാദമായിരുന്നു.
എന്നാൽ
അതൊരു
സന്ദർശനം
മാത്രമാണെന്നും
അതിന്
രാഷ്ട്രീയ
മാനം
നൽകേണ്ടതില്ല
എന്ന
വിശദീകരണവുമായി
പിജെ
ജോസഫ്
രംഗത്തെത്തിയിരിക്കുകയാണ്.
കേന്ദ്ര-
സംസ്ഥാന
സര്‍ക്കാരുകളുടെ
ജനവിരുദ്ധ
നയത്തിനെതിരെ
യുഡിഎഫ്
നയിക്കുന്ന
രാപ്പകല്‍
സമരത്തിന്റെ
തൊടുപുഴയിലെ
വേദിയിലെത്തിയതിനാണ്
രാഷ്ട്രീയമാനം
നല്‍കേണ്ടതില്ലെന്നാണ്
പിജെ
ജോസഫിന്റെ
വിശദീകരണം.
യുഡിഎഫിന്റെ സമീപനത്തിൽ മാറ്റമില്ല
അതേസമയം
അന്നും
ഇന്നും
കെഎം
മാണിയോടുള്ള
സമീപനത്തിൽ
മാറ്റമില്ലെന്ന്
പ്രതിപക്ഷ
നേതാവ്
രമേശ്
ചെന്നിത്തല
പറഞ്ഞിരുന്നു.
കെഎം
മാണിയെ
യുഡിഎഫ്
പറഞ്ഞുവിട്ടതല്ല.
മാണിയുടെ
നിലപാടാണ്
മാറേണ്ടതെന്നും
രമേശ്
ചെന്നിത്തല
പറഞ്ഞു.
കേരള
കോണ്‍ഗ്രസ്
എം
യുഡിഎഫില്‍
തിരിച്ചുവരുന്നതില്‍
എതിര്‍പ്പില്ലെന്നും
അദ്ദേഹം
വ്യക്തമാക്കി.
നാല്‍പ്പത്
വര്‍ഷത്തില്‍
കൂടുതലായി
ഉള്ള
ബന്ധമാണ്
യുഡിഎഫിന്
മാണിയോടുള്ളത്.അന്നും
ഇന്നും
മാണിയോടുള്ള
സമീപനത്തില്‍
ഒരു
മാറ്റവുമില്ലെന്നായിരുന്നു
പ്രതിപക്ഷ
നേതാവ്
രമേശ്
ചെന്നിത്തലയുടെ
നിലപാട്.
മുന്നണി പ്രവേശനത്തിൽ ഉടൻ തീരുമാനം
കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെഎം മാണി പറഞ്ഞു. . തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. എന്നാല്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പിജെ ജോസഫ് പറഞ്ഞു. കേരളത്തിലെ മുന്നണി സംവിധാനം യാഥാര്‍ത്ഥ്യമാണെന്ന വിലയിരുത്തലാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. മാത്രമല്ല, എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു. ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ബദല്‍ രേഖ പ്രതിനിധി സമ്മേളനം പാസാക്കിയെന്നാണ് റിപ്പോർട്ട്.
എൽഡിഎഫിനെ പിന്തുണച്ചിരുന്നു
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എൽഡിഎഫിനെ പിന്തുണച്ചിരുന്നു. പാലാ മണ്ഡലത്തിലെ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന്റെ പിന്തുണ എൽഡിഎഫിനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ വഞ്ചനാപരമായ നിലപാടാണ് കേരള കോണ്‍ഗ്രസ് ഇപ്പോഴും പുലര്‍ത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തിയിരുന്നു.