നിയമസഭയില്‍ കെഎം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം; പ്രതിഷേധിച്ച് പിന്‍വലിപ്പിച്ച് ഭരണപക്ഷം
തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പൗരത്വ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കുമെതിരെ അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കെഎം ഷാജിയുടെ വിവാദ പരാമര്‍ശം.
ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും മുഖ്യമന്ത്രി പിണറായി വിജയനില്ല എന്ന കെഎം ഷാജിയുടെ വാക്കുകളാണ് സഭയില്‍ ബഹളത്തിന് ഇടയാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

താരതമ്യം
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ കേന്ദ്ര നയങ്ങളെ എതിര്‍ക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രിയേയും മമതാ ബാനര്‍ജിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനേയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഷാജിയുടെ പ്രസ്താവന.

'അവിടെ പെണ്ണാണ്'
എന്‍പിആറുമായി ബന്ധപ്പെട്ട് കേന്ദ്രം മീറ്റിങ് വിളിച്ചപ്പോള്‍ ബംഗാളില്‍ നിന്ന് ആരുംപോയിരുന്നില്ല. കാരണം അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ശൗര്യമുള്ള പെണ്ണാണ് ഭരിക്കുന്നതെന്നും ഷാജി പറഞ്ഞു. ഇതോടെ ഭരണപക്ഷ നിരയില്‍ നിന്ന് പ്രതിഷേധം ഉയരുകയായിരുന്നു.

പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പം
പെണ്ണ് ഭരിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ചോദിച്ചു. ‘പെണ്ണാണു ഭരിക്കുന്നതെങ്കിലും, എന്താണ് പെണ്ണിന് കുഴപ്പം? ആണിന്റെ അന്തസ്സു കാണിച്ചുന്ന് ഷാനിമോള്‍ ഉസ്മാന്റെ അടുത്തുനിന്ന് പറയാന്‍ ലജ്ജയില്ലേ,' കെ കെ ശൈലജ ചോദിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്നു
കെഎം ഷാജി സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നായിരുന്നു എം സ്വരാജ് എംഎല്‍എയുടെ പ്രതികരണം. ആണത്തം, പെണ്ണ് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയിട്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന ആധുനിക സമൂഹത്തെ അപമാനിക്കുന്ന അപരിഷ്കൃതമായ ഒന്നാണ് ഇവിടെ പറഞ്ഞത്. അദ്ദേഹം അത് പരിശോധിച്ച് നീക്കം ചെയ്യണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

പരാമര്‍ശം പിന്‍വലിച്ചു
കെഎം ഷാജിയുടെ വാക്കുകൾ എസ്ഡിപിഐയുടേതിന് സമാനമാണെന്നായിരുന്നു കൃഷിവകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന്റെ വാദം. വിമര്‍ശനങ്ങള്‍ ശക്തമായതോടെ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്ന് കെഎം ഷാജി വ്യക്തമാക്കി.

കല്ല് അറബിക്കടലില്‍
ഡിറ്റന്‍ഷ്യന്‍ ക്യാമ്പിന് വേണ്ടി കേരളത്തില്‍ എവിടെ എങ്കിലും തറക്കല്ലിട്ടാല്‍ അതെടുത്ത് അറബി കടലില്‍ എറിയുമെന്നും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ കെഎം ഷാജി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ഇവിടെ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ചരിത്രം
'ഇവിടെ പറഞ്ഞല്ലോ.. ഒരു കല്ലെടുത്ത് എറിയുന്ന കാര്യം, ആസാമില്‍ പോവാതിരുന്നത് നന്നായി. പോയെങ്കില്‍ ഈ സാധനം കണ്ടില്ല. അവിടെ 13/12/2011 ന് അന്നത്തെ യുപിഎ സര്‍ക്കാറിന്റെ ആഭ്യന്തര സഹമന്ത്രി ലോക്സഭയില്‍ നല്കിയ മറുപടി ഉണ്ട്. അതാരാണന്നൊക്കെ അവര്‍ അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. അതില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ആസാമില്‍ സ്ഥാപിച്ച കാര്യങ്ങള്‍ എടുത്തു പറയുന്നുണ്ട്'-പിണറായി പറഞ്ഞു

ഉറപ്പിച്ച് പറഞ്ഞ കാര്യം
366 പേരെ ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച കാര്യവും പറയുന്നുണ്ട്. ഡിറ്റന്‍ഷന്‍ ക്യാമ്പ് കേരളത്തില്‍ സ്ഥാപിക്കില്ലെന്ന് കെഎം ഷാജിക്ക് നല്ല ഉറപ്പായിട്ട് പറയുവാണ്. കാരണം ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലേ ഉള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞ കാര്യം അല്ലേ ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കല്ല് എടുത്ത് എറിയണമെങ്കില്‍
ഡിറ്റന്‍ഷന്‍ ക്യാമ്പുമായി ബന്ധപ്പെട്ട ഒരു നടപടികളും ഇവിടെ ഉണ്ടാവില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. ഇപ്പോള്‍ പറഞ്ഞ കാര്യമല്ലല്ലോ. ഇനി ഒരു കല്ല് എടുത്ത് എറിയണമെങ്കില്‍ ഒരു കല്ലും ചുമന്ന് ഒരു സ്ഥലത്ത് പോയി, ഇതാണ് ആ കല്ല്.. ആ കല്ല് ഞാന്‍ എടുത്ത് എറിയുവാണെന്ന് പറഞ്ഞ് എറിയണമെന്നും പിണറായി പറഞ്ഞു.
വീഡിയോ
കെഎം ഷാജിക്ക് പിണറായി വിജയന് മറുപടി നല്കുന്നു
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications