Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമായി; മഹാപ്രളയത്തിൽ നഷ്ടം 300 കോടി

Recommended Video

cmsvideo
    നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമായി | Oneindia Malayalam

    നെടുമ്പാശ്ശേരി: രണ്ടാഴ്ചയ്ക്ക് ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമാകുന്നു. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകാണ് ആരംഭിക്കുക. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങുക. 32 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇന്ന് വന്നു പോകുന്നത്.

    പ്രളയത്തെ തുടർന്ന് അടച്ച വിമാനത്താവളത്തിൽ എയർലൈൻ, കസ്റ്റംസ്, ഇമിഗ്രഷൻ വിഭാഗങ്ങൾ തിങ്കളാഴ്ച മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ കൊച്ചി നേവൽ ബേസിൽ നിന്നും താൽക്കാലികമായി ആരംഭിച്ച സർവീസുകൾ അവസനാപ്പിക്കും.

     ചരിത്രത്തിൽ ആദ്യം

    ചരിത്രത്തിൽ ആദ്യം

    ചരിത്രത്തിൽ ആദ്യമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇത്രയും നാൾ സർവീസ് നിർത്തിവെയ്ക്കുന്നത്. മഹാപ്രളയത്തെ തുടർന്ന് വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയിരുന്നു. ആയിരത്തിൽ അധികം പേർ എട്ടുദിവസത്തോളം 24 മണിക്കൂറും ജോലി ചെയ്താണ് വിമാനത്താവളം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

    300 കോടിയുടെ നഷ്ടം

    300 കോടിയുടെ നഷ്ടം

    300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വെളളം പുറത്തേയ്ക്കൊഴുക്കി കളയുന്നതിനായി രണ്ടര കിലോമീറ്റർ ചുറ്റുമതിൽ പൊളിച്ചുനീക്കിയിരുന്നു. പാർക്കിംഗ് ബേ, ടെർമിനലുകൾ എന്നിവയിൽ വെള്ളം കയറിയിരുന്നു. റൺവേയിൽ ചെളി അടിഞ്ഞുകൂടിയിരുന്നു. ചെങ്കൽതോടടച്ചുള്ള നിർമാണമാണ പ്രവർത്തനമാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

    സോളാർ പാടം

    സോളാർ പാടം

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സോളാർ പാടത്തിലും വെള്ളം കയറിയിരുന്നു. തകർന്ന സൗരോർജ്ജ പ്ലാന്റുകളിൽ പകുതിയോളം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കേടായ കൺവെയർ ബെൽറ്റുകൾ, ജനറേറ്ററുകൾ, റൺവേ ലൈറ്റുകൾ തുടങ്ങിയവ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് നെടുമ്പാശ്ശേരി വഴിയുള്ള വിമാനടിക്കറ്റുകൾ വിമാനകമ്പനികളുടെ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാൽ അധികൃതർ അറിയിച്ചു.

    സർവീസുകൾ

    സർവീസുകൾ

    ജെറ്റ് എയർവേയ്സിന്റെയും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും മസ്കറ്റിൽ നിന്നുള്ള സർവീസുകളും ഇൻഡിഗോയുടെ ദോഹയിൽ നിന്നുള്ള വിമാനം, ജെറ്റ് എയർ വേയ്സിന്റെ ദുബായ്, ഗോ എയറിന്റെ ഷാർജ, ഇത്തിഹാദിന്റെ അബുദാബി, എയർ ഏഷ്യയുടെ കോലാലംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ സർവീസ് നടത്തുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+