കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണ സംഘം സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് കൂടുതല്‍ കുരുക്ക് മുറുകുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന നടനും എംപിയുമായ സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കൊടകര കേസിലെ ധര്‍മ്മരാജന്‍ വന്നിരുന്നു എന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
3.5 കോടി രൂപയുടെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട പണം തൃശൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫണ്ടായി എത്തിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലേക്ക് എത്ര തിരഞ്ഞെടുപ്പ് ഫണ്ട് എത്തി എന്നതും എത്ര ചെലവാക്കി എന്നതും അടക്കമുളള വിവരങ്ങളാവും സുരേഷ് ഗോപിയില്‍ നിന്നും അന്വേഷണ സംഘം തേടുക.
തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ
തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയും ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നതിനാല്‍ അതുള്‍പ്പെടെ അന്വേഷണം നടത്തണം എന്നാണ് കോണ്‍ഗ്രസ് എംപിയായ കെ മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം കടത്തുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായി നേരത്തെ കെ സുരേന്ദ്രന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്നും ചില ബാഗുകള്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവറേയും കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അവസാനിച്ചത്. ധര്‍മ്മരാജനുമായി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ചാണ് പോലീസ് പ്രധാനമായും ഇവരില്‍ നിന്ന് വിവരം തേടിയത്. ഫോണില്‍ ബന്ധപ്പെട്ടിരുന്നത് ഇരുവരും സമ്മതിച്ചതായും എന്നാല്‍ കുഴല്‍പ്പണക്കേസുമായി ബന്ധമില്ലെന്ന വാദത്തില്‍ ഇവര്‍ ഉറച്ച് നിന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ
Recommended Video