ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്മരാജന്
തൃശൂര്‍: വോട്ടെടുപ്പിന് മുമ്പ് എറണാകുളത്തേക്ക് എത്തിക്കാന്‍ ശ്രമിച്ച കുഴല്‍ പണം തട്ടിയെടുക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് . 25 ലക്ഷം രൂപ മത്രമേ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ ആര്‍എസ്എസ് പ്രവര്ത്തകന് നിലപാട് മാറ്റിയിരിക്കുകയാണ് .
മൂന്നര കോടി രൂപ കാറില്‍ ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരനായ കോഴിക്കോട് സ്വദേശിയായ ധര്മരാജന് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അന്വേഷണം കൂടുതല്‍ ബിജെപി നേതാക്കളിലേക്ക് നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. വിശദാംശങ്ങള്‍ ...
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

അത് മൂന്നര കോടി തന്നെ
കാറില്‍ കൊടുത്തുവിട്ടത് 25 ലക്ഷം രൂപ മാത്രം ആയിരുന്നു എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്മരാജന് ആദ്യം നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാറില്‍ മൂന്നര കോടി രൂപ ഉണ്ടായിരുന്നു എന്നാണ് ഇയാള്‍ ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പണവും കാറും ആയിരുന്നു തട്ടിയെടുക്കപ്പെട്ടത്.

രഹസ്യ അറയില്‍
കാറിനുള്ളില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത് എന്നാണ് വെളിപ്പെടുത്തല്‍. കാര്‍ ഡ്രൈവര്‍ ആയ ജംഷീര്‍ അറിയാതെ ആണ് ഇത് ചെയ്തത് എന്നും ധര്മരാജന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. കേസില്‍ ഏറെ നിര്‍ണായകമാണ് ഈ മൊഴി.

പുതിയ അന്വേഷണ സംഘം
ധര്‍മരാജന്റെ പുതിയ മൊഴിയുടെ സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട് ഡിജിപ്. തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റേഞ്ച് ഐജിയും വ്യക്തമാക്കിയിട്ടുണ്ട്.

പറഞ്ഞതെല്ലാം വിഴുങ്ങി
നഷ്ടപ്പെട്ട പണം സംബന്ധിച്ച് ധര്മരാജന് ആദ്യം പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമി ഇടപാടിന് വേണ്ടിയുള്ള പണം എന്നാണ് ആദ്യം ഇയാള്‍ പറഞ്ഞിരുന്നത്. മൂന്നര കോടി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയതോടെ മറ്റ് കാര്യങ്ങളും ഇയാള്‍ പറയേണ്ടി വരും.

യുവമോര്‍ച്ച മുന്‍ നേതാവ്
യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും ദേശീയ സമിതി അംഗവും ആയിരുന്ന സുനില്‍ നായിക്കിലേക്കുള്ള അന്വേഷണം കൂടുതല്‍ കടുക്കുമെന്നും ഉറപ്പായി. സുനില്‍ നായിക് ആണ് തനിക്ക് പണം നല്‍കിയത് എന്ന് ധര്മരാജന് ആദ്യമേ പറഞ്ഞിരുന്നു. സുനില്‍ നായിക് ഇത് നിഷേധിക്കുകയും ചെയ്തിരുന്നില്ല.

പണം മുഴുവന്‍
ധര്‍മരാജനുമായി ബിസിനസ് ബന്ധവും പണമിടപാടുകളും ഉണ്ടെന്ന് സുനില്‍ നായിക് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കുഴല്‍പണ തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നാണ് പറഞ്ഞിരുന്നത്. 25 ലക്ഷത്തില്‍ നിന്ന് കേസ് മൂന്നര കോടിയിലേക്ക് എത്തുമ്പോള്‍ സുനില്‍ നായിക് എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.

സുരേന്ദ്രന് അടക്കം
കെ സുരേന്ദ്രന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരിക്കെ ആയിരുന്നു സുനില്‍ നായിക്ക് സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. സുരേന്ദ്രനുമായി അടുത്ത ബന്ധവും ഇയാള്‍ക്കുണ്ട്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പല ദേശീയ നേതാക്കളുമായും സുനില്‍ നായിക്കിന് അടുത്ത ബന്ധമുണ്ട് എന്നണ് പുറത്ത് വരുന്ന വിവരം.

വീണ്ടും ചോദ്യം ചെയ്യും
ധര്‍മരാജന്റെ ആദ്യത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനില്‍ നായിക്കനെ പോലീസ് ഒരുതവണ ചോദ്യം ചെയ്തിരുന്നു. പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കര്‍ണാടകത്തില്‍ നിന്നാണ് പണം എത്തിച്ചത് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവിച്ചതെന്ത്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളം ജില്ലയിലേക്ക് എത്തിക്കാനുള്ള പണമായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് കൃത്രിമ അപകടം സൃഷ്ടിച്ച് ഒരു സംഘം പണവും കാറും തട്ടിയെടുത്ത് കടക്കുകയായിരുന്നു. ബിജെപിയിലെ തന്നെ ഒരു വിഭാഗം ആണ് ഇതിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പിടിച്ചുനില്‍ക്കാനായില്ല
ആദ്യം 25 ലക്ഷം എന്ന് പരാതിപ്പെട്ടെങ്കിലും ധര്മരാജന് പിന്നീട് സത്യം വെളിപ്പെടുത്തേണ്ടി വരികയായിരുന്നു. പിടികൂടിയ പ്രതികളില്‍ നിന്ന് 25 ലക്ഷത്തില്‍ അധികം തുക പോലീസ് തന്നെ കണ്ടെടുത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്. തൃശൂരിലെ ബിജെപി ബന്ധമുള്ള ഒരു അഭിഭാഷകനിലേക്കും അന്വേഷണം നീളുകളാണ് ഇപ്പോള്‍.
സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്












Click it and Unblock the Notifications