Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവേലിക്കരയിൽ ഇക്കുറി ചെങ്കൊടി പാറുമോ? യുഡിഎഫ് കമ്മിറ്റി വിലയിരുത്തൽ ഇങ്ങനെ

ചെങ്ങന്നൂര്‍: മാവേലിക്കരയിൽ കൊടുക്കുന്നിൽ സുരേഷ് തന്നെ വിജയിക്കുമെന്ന വിലയിരുത്തലുമായി യു ഡി എഫ്. എന്നാൽ ഭൂരിപക്ഷം കുറയും. ഇക്കുറി 48,000 വോട്ടിന്റെ ഭൂരിപക്ഷമായിരിക്കും ലഭിക്കുകയെന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതിയുടെ നിഗമനം. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ ഏഴ് നിയോജക മണ്ഡല കമ്മിറ്റികൾ കൈമാറിയ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 61,138 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്.

ചങ്ങനാശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇവിടെ 17000-20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചേക്കും. മാവേലിക്കരയിൽ വോട്ട് കുത്തനെ കുറയും. 500 മുതൽ 1000 വോട്ടിൻറെ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുക. പത്തനാപുരം 10000, കൊട്ടാരക്കര 2000-3000, കുന്നത്തൂര്‍ 7000-10000, കുട്ടനാട് 5000, ചെങ്ങന്നൂര്‍ 8000 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.

kodikkunnil-

ഇത്തവണ പോളിംഗ് കുറഞ്ഞതിൽ ആശങ്കപ്പെടേണ്ടെന്നും സി പി എമ്മിന്റേയും ബി ജെ പിയുടേയും അനുഭാവികളാണ് വോട്ട് ചെയ്യാൻ എത്താതിരുന്നതെന്നുമാണ് സമിതി വിലയിരുത്തൽ. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വിദേശത്തുള്ളവർ കൂടുതലായി എത്തായിരുന്നതാണ് പോളിംഗ് കുറയാന്‍ കാരണമായതെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പഴുതടച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രവർത്തനം വിജയം കാണുമെന്നും സമിതി വിലയിരുത്തി.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 440,415 വോട്ടായിരുന്നു കൊടിക്കുന്നിൽ നേടിയത്. അന്ന് സി പി എമ്മിന് വേണ്ടി കളത്തിലിറങ്ങിയ ചിറ്റയം ഗോപകുമാറിന് 3,79,277 വോട്ടുകളാണ് ലഭിച്ചത്. എന്‍ ഡി എ പാളയത്തില്‍ നിന്നും ബി ഡി ജെഎസിനായി മത്സരിച്ച തഴവ സഹദേവന് 1,33,546 വോട്ടുകളും നേടാനായിരുന്നു. 2014 ല്‍ 32,737 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കൊടിക്കുന്നിലിന് ലഭിച്ചത്.

പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ രണ്ട് തവണ മാത്രമാണ് മാവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്. 1967 ലായിരുന്നു ആദ്യമായി ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി വെന്നിക്കൊടി പാറിച്ചത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജി പി മംഗലത്തുമഠത്തിലൂടെയായിരുന്നു വിജയം. പിന്നീട് 33 വർഷത്തിന് ശേഷമായിരുന്നു സി പി എം മണ്ഡലത്തിൽ വിജയിച്ചത്. 2004 ൽ സി പി എമ്മിന്റെ എസ് സുജാതയായിരുന്നു മണ്ഡലം പിടിച്ചത്. ഇക്കുറി ഇടതുപക്ഷത്തിന് വേണ്ടി എ ഐ വൈ എഫ് നേതാവായ സിഎ അരുണ്‍കുമാറാണ് മത്സരിക്കുന്നത്. യുവ നേതാവിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+