'മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, വിവരമറിയും', വിനു വി ജോണിനെതിരെ കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാര്‍ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു.വി.ജോണ്‍ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ നമുക്ക് നോക്കാമെന്ന് കോടിയേരി പറഞ്ഞു. ഇങ്ങനെ ഉളളവരാണോ ചാനല്‍ നടത്തേണ്ടത് എന്ന് ആ ചാനല്‍ നടത്തുന്നവര്‍ ആലോചിക്കണം. സിപിഎമ്മിന്റെ രാജ്യസഭയിലെ നേതാവിന്റെ മൂക്കിലിടിച്ച് ചോര വീഴ്ത്തണം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഉളള പ്രതികരണം ആവില്ല ഇനി ചിലപ്പോഴുണ്ടാവുക എന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.
നാളെ ഏഷ്യാനെറ്റിന്റെ മുന്നില്‍ എളമരം കരീമിനെ കൊണ്ട് നിര്‍ത്തിക്കൊടുക്കാമെന്നും ഈ പറഞ്ഞയാളത് ചെയ്യുമോ എന്ന് നോക്കാമെന്നും കോടിയേരി പറഞ്ഞു. അങ്ങനെ ചെയ്യുമെങ്കില്‍ ചെയ്യൂ എന്നും അപ്പോള്‍ വിവരമറിയുമെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റിനെ മൊത്തത്തില്‍ ബഹിഷ്‌ക്കരിക്കേണ്ട സാഹചര്യമില്ലെന്നും വിനു വി ജോണിന്റെ പരിപാടികളില്‍ പങ്കെടുക്കണോ എന്നത് പാര്‍ട്ടി ഗൗരവത്തോടെ ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
'എളമരം കരീമിന് എതിരെയുളള വിനു വി ജോണിന്റെ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ് മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം. ജനാധിപത്യപരമായ ഭാഷയിലുള്ള സംവാദങ്ങളായിരിക്കണം അതിന്റെ മുഖമുദ്ര. പരസ്‌പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്'.

'എന്നാല്‍, അതില്‍ നിന്നും വ്യത്യസ്‌തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അവതാരകന്‍ വിനു.വി.ജോണിന്റെ ഭാഗത്തുനിന്നുണ്ടായത്. എളമരം കരീമിനെയും കുടുംബത്തെയും അക്രമിക്കണമെന്ന പരസ്യമായ പ്രസ്‌താവനയാണ് ചാനലിലൂടെ നടത്തിയിരിക്കുന്നത്. അക്രമണത്തിന് ആഹ്വാനം നല്‍കുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാധ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണം' എന്നും കോടിയേരി ആവശ്യപ്പെട്ടു.
കെടി ജലീൽ എംഎൽഎയും വിനു വി ജോണിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രതികരണം ഇങ്ങനെ: '' മുൻ മന്ത്രിയും രാജ്യസഭാംഗവും ഇന്ത്യയിലെ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവുമായ ശ്രീ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് വാർത്താ വായന ജീവനക്കാരനായ വിനു വി ജോൺ നടത്തിയ ആക്രമണാഹ്വാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. ശരിയായ പത്രപ്രവർത്തനത്തിൻ്റെ ഉദ്ദേശവും ലക്ഷ്യവും കാറ്റിൽ പറത്തുന്നതാണ് ഇത്തരം ഭ്രാന്തൻ അലർച്ചകൾ.
വാർത്താ റൂമിൽ കോട്ടിട്ടിരുന്നാൽ ഒരു തരം ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെയാണ് ഉള്ളിൽ വിഷം പേറുന്ന ചില വാർത്താ വായനക്കാർ പലപ്പോഴും പൊരുമാറാറുള്ളത്.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇത്തരം നാലാംകിട പപ്പരാസികൾക്ക് കൊട്ടിപ്പോകാനുള്ള ചെണ്ടയാണെന്ന് മാധ്യമ മുതലാളിമാരും അവരുടെ മൂടുതാങ്ങികളും കരുതേണ്ട. ഏഷ്യാനെറ്റിൻ്റെ പ്രഖ്യാപിത നിലപാടാണോ ഇതെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കണം''.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications