കൊലയ്ക്ക് കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്; "സമാധാനത്തിനായി നിലകൊള്ളുന്നു"
കൊച്ചി: കൊലയ്ക്ക് കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രണ്ടാളെ കൊന്നതിന് പകരം മറ്റ് രണ്ടാളെ കൊല്ലുന്നത് പാര്‍ട്ടി നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കരിദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.
പാര്‍ട്ടി സമാധാനത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്. സമാധാനം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തില്‍ ആരും പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു.
വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് സിപിഎം കരിദിനം ആചരിച്ചത്. സഖാക്കളെ പ്രകോപിതരാക്കി കേരളത്തില്‍ അരക്ഷിതാവസ്ഥ എന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസുകാരുടെ ശ്രമം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ ഒന്നും പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സഖാക്കളുടെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രതിഷേധിക്കേണ്ടത് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തികൊണ്ടായിരിക്കണം. കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ തുറന്ന് കാണിച്ച് അവര്‍ക്കെതിരെ ജനവീകാരം ഉയര്‍ത്തികൊണ്ട് വരണമെന്നും കോടിയേരി പറഞ്ഞു.
Recommended Video
തളിപ്പറമ്പില്‍ ഒരു ലീഗുകാരന് കൊല ചെയ്യപ്പെട്ടപ്പോള്‍ ആ കേസിലെ സിപിഎം നേതാവായ പി ജയരാജനേയും ടിവി രാജേഷിനേയും പ്രതിചേര്‍ത്തിരുന്നു. അവര്‍ക്ക് കൊലപാതകത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ലായെന്ന് പറഞ്ഞാണ്. 118ാം വകുപ്പ് ചുമത്തി രാജേഷിനേയും ജയരാജനേയും ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസുകാര്‍.
ഇവിടെ കൊലപാതകം നടക്കുന്നുവെന്നറിഞ്ഞിട്ടും അടുര്‍ പ്രകാശ് തടയാതിരുന്നത് എന്തുകൊണ്ടാണെന്നും കോടിയേരി ബാലകൃഷ്ണന് ചോദിച്ചു. കൊലപാതകതിന്റെ ഗൂഢാലോചനയില്‍ അടൂര്‍പ്രകാശിന് പങ്കുണ്ടെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തുമ്പോള്‍ അത് തെളിയിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളേയും സിപിഎം തള്ളി. സ്വര്‍ണ്ണകടത്ത് കേസ് ഉപയോഗിച്ച് ബിജെപിയെ താഴെ ഇറക്കാമെന്നായിരുന്നു കരുതിയത്. ഇതിനായി ബിജെപിയും കോണ്‍ഗ്രസും നിരന്തരം കഥകള്‍ പ്രചരിപ്പിച്ചെങ്കിലും അതൊന്നും വസ്തുതാപരമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മയക്കുമരുന്ന് ചർച്ച നടക്കുന്ന പല ഗ്രൂപ്പിലും റിയ ചക്രവർത്തി അംഗം: ഇഡിക്ക് നിർണായക തെളിവ്
ജോസിനായി യുഡിഎഫ് വീണ്ടും വാതില്‍ തുറക്കുന്നു, ഇടതിനോട് താല്പര്യക്കുറവ്; ജോസഫിന് അതൃപ്തി
റഷ്യയിലേയും ചൈനയിലേയും കൊവിഡ് വാക്സിന് നിരവധി പോരായ്മകൾ എന്ന് ശാസ്ത്രജ്ഞർ; കടുത്ത ആശങ്ക