വിഷമം വരുമ്പോള്‍ ഒന്നിച്ച് സംസാരിക്കും, രണ്ടാള്‍ക്കും അതൊരു ആശ്വാസമായിരുന്നു; കോടിയേരിയെ ഓര്‍മിച്ച് ബാലന്
തിരുവനന്തപുരം: അന്തരിച്ച സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുന്‍ മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് ബാലന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അനുശോചനം.
പാര്‍ട്ടിയില്‍ ഒരുപാട് കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചു. കൂടാതെ 15 വര്‍ഷത്തോളം നിയമസഭയിലും അഞ്ച് വര്‍ഷം മന്ത്രിസഭയിലും ഒന്നിച്ച് പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു പായയില്‍ കിടന്നുറങ്ങിയവരായിരുന്നു തങ്ങള്‍ എന്നും എ കെ ബാലന് ഓര്‍ത്തെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മികച്ച സംഘാടകനേയും ജന നേതാവിനെയുമാണ് കോടിയേരിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Image Credit: Facebook@AK Balan
എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അത്രക്കുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ബാലകൃഷ്ണനുമായുള്ള എന്റെ വ്യക്തിബന്ധം തുടങ്ങിയത് പതിനാറാം വയസിലാണ്. ദീര്‍ഘകാലം വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

15 വര്‍ഷത്തോളം നിയമസഭയിലും അഞ്ച് വര്‍ഷം മന്ത്രിസഭയിലും ഒന്നിച്ച് പ്രവര്‍ത്തിച്ചു. പാര്‍ടിയില്‍ എത്രയോ കാലമായി ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഒരു പായയില്‍ കിടന്നുറങ്ങിയത് എന്നും തിളങ്ങി നില്ക്കുന്ന ഓര്‍മ്മയാണ്. ഞാന്‍ താമസിച്ച് പഠിച്ച തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഹോസ്റ്റലിലും കോഴിക്കോട് കോസ്മോപൊളിറ്റന്‍ ഹോസ്റ്റലിലും എത്രയോ ദിവസങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയിട്ടുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മികച്ച സംഘാടകനേയും ജന നേതാവിനെയുമാണ് നഷ്ടമായത്. കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിലും എതിരാളികളെയടക്കം ബോധ്യപ്പെടുത്തുന്നതിലും അനിതരസാധാരണമായ പാടവം ബാലകൃഷ്ണന് പ്രകടിപ്പിച്ചു. വശ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ നേതാവ്.

സിപിഐ എമ്മിനെ വിപുലമായ ജനപിന്തുണയുള്ള പ്രസ്ഥാനമായി വളര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം പ്രഗത്ഭനായ ഭരണാധികാരി എന്ന നിലയിലും മികച്ച നിയമസഭാ സാമാജികന് എന്ന നിലയിലും ശോഭിച്ചു. മാനസികമായ വിഷമമുള്ള സമയത്ത് ഒന്നായിരുന്ന് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും അത് വലിയ ആശ്വാസമായിരുന്നു.

അത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നു. അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ എന്നെ അടുത്തിരുത്തി. അന്ന് വാഹനത്തിന്റെ അടുത്തു വരെ ഞാന്‍ പോയി. എന്റെ കൈ പിടിച്ച് യാത്ര ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും കരഞ്ഞുപോയി.

ഏറെ ജനപ്രിയനായ, തികഞ്ഞ രാഷ്ട്രീയ പ്രതിബദ്ധതയുള്ള നേതാവിനെയാണ് നഷ്ടമായത്. ഈ നഷ്ടം അപരിഹാര്യമാണ്. കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. കോടിയേരിയുടെ ഓര്‍മ്മക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications