പറഞ്ഞതില്‍ മാറ്റമില്ല, വീണ്ടും ചൈനയെ പിന്തുണച്ച് കോടിയേരി
ചൈനക്കെതിരായ സാമ്രാജ്യത്വ സഖ്യത്തിന്റെ ഭാഗത്താണ് ഇന്ത്യയുമെന്ന് കോടിയേരി പറഞ്ഞു
കൊച്ചി: ചൈനീസ് അനുകൂല പരാമര്‍ശത്തെ തുടര്‍ന്ന് പുലിവാല് പിടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിലപാട് തിരുത്തുമെന്ന് തോന്നുന്നില്ല. പറഞ്ഞത് ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കോടിയേരി. ചൈനക്കെതിരായ സാമ്രാജ്യത്വ സഖ്യത്തിന്റെ ഭാഗത്താണ് ഇന്ത്യയുമെന്ന് കോടിയേരി പറഞ്ഞു. എറണാകാളം ജില്ലാസമ്മേളനത്തിലായിരുന്നു കോടിയേരി വിവാദ പ്രസ്താവന ആവര്‍ത്തിച്ചത്.
നേരത്തെ കായംകുളത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ചൈനയ്ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും ഇതിന് ഇന്ത്യയും കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു
രാജ്യാന്തര വിഷയങ്ങളില്‍ ഏറ്റവും നല്ല രീതിയില്‍ ഇടപെടുമെന്ന ചൈനയുടെ പരാമര്‍ശമാണ് അമേരിക്കയെയും സഖ്യകക്ഷികളെയും വിറളി പിടിപ്പിച്ചതെന്ന് കോടിയേരി പറഞ്ഞു. അവര്‍ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇതേ പോലെയാണ്. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ മിസൈല്‍ പരീക്ഷണം നടത്തുന്നതെന്നും കോടിയേരി സൂചിപ്പിച്ചു.

പാര്‍ട്ടിക്കെതിരേ കുപ്രചാരണം
രാജ്യാന്തര വിഷയങ്ങളില്‍ സിപിഎമ്മിന് സ്വന്തം നിലപാടുണ്ട്. അവ തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്നാല്‍ ഇതിന്റെ പേരില്‍ പലരും പാര്‍ട്ടി രാജ്യവിരുദ്ധരാണ് എന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നത് സാമ്രാജ്യത്വ പക്ഷപാതികളാണ്. രാജ്യത്തോട് അങ്ങേയറ്റം കൂറു പുലര്‍ത്തുന്നവരാണ് തങ്ങള്‍. മറ്റേതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സിപിഎമ്മിന് മേല്‍ നിയന്ത്രണമില്ലെന്നും കോടിയേരി പറഞ്ഞു.

ലക്ഷ്യം വളര്‍ച്ച
ചൈനയെയും ഉത്തരകൊറിയയെയും ഏകാധിപതികളെന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. സോഷ്യലിസ്റ്റ് മാര്‍ഗത്തില്‍ വളര്ച്ചട നേടുകയാണ് ഈ രണ്ട് രാജ്യങ്ങളുടെയും ലക്ഷ്യം. അവര്‍ അതിന് കൃത്യമായ മാര്‍ഗങ്ങളും കണ്ടെത്തുന്നുണ്ട്. ഇതാണ് നേരത്തെ പറഞ്ഞ പ്രസ്താവനയുടെ ഉള്ളടക്കം. ചൈനയുടേതിന് സമാനമായി സ്വന്തം രാജ്യത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചൈനീസ് ചാരന്മാരെന്നുള്ള വിളി നിര്‍ത്താറായെന്നും കോടിയേരി പറഞ്ഞു.

കോടിയേരി പറഞ്ഞത്
ക്ഷേമ പദ്ധതികള്‍ക്കുള്ള പണമെടുത്ത് ഉത്തരകൊറിയ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് പ്രതിരോധത്തിന് വേണ്ടിയാണെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. സാമ്രാജ്യത്വ ശക്തികള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉത്തരകൊറിയക്കെതിരേ ഈ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്ക് മുന്‍പ് ചൈനയെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയും മുഖ്യമന്ത്രി പിണറായി വിജയന് പ്രകീര്‍ത്തിച്ചിരുന്നു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications