'കൊല്ലം ചിന്നക്കട -പുനലൂർ–ഇടമൺ ദേശീയപാത 4 വരി തന്നെ വേണം;ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ബൈപ്പാസും'
ചിന്നക്കട മുതൽ പുനലൂർ-ഇടമൺ വരെ നീളുന്ന ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗം പത്ത് മീറ്ററായി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ലെന്നും എംപി പറഞ്ഞു.
ദേശീയപാതയിൽ നിലവിൽ ഭൂരിഭാഗം സ്ഥലം 7 മുതൽ 8 മീറ്റർ വരെയാണ് റോഡിന് വീതിയുള്ളത്. അതുകൊണ്ട് തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് പാതകളുടെ വീതി ജങ്ഷനുകളിലടക്കം പത്ത് മീറ്റർ ആക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ ദേശീയപാത എന്ന നിലയിൽ വികസിപ്പിക്കേണ്ട പാതയെ ഭാവിയില്ലാത്ത ഒരു ഇടുങ്ങിയ റോഡായി ചുരുക്കാനുള്ള നീക്കം ഗുരുതരമായ വികസനവഞ്ചനയാണെന്ന് എംപി ആരോപിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

'കൊല്ലം ചിന്നക്കട മുതൽ പുനലൂർ-ഇടമൺ വരെ നീളുന്ന ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണം എന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ 10 മീറ്റർ റോഡ് പ്രൊപ്പോസൽ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയപാത എന്ന നിലയിൽ വികസിപ്പിക്കേണ്ട പാതയെ ഭാവിയില്ലാത്ത ഒരു ഇടുങ്ങിയ റോഡായി ചുരുക്കാനുള്ള നീക്കം ഗുരുതരമായ വികസനവഞ്ചനയാണ്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ധമനിയാണു ദേശീയപാത 744. കൊല്ലം തുറമുഖം, വ്യവസായ മേഖലകൾ, പുനലൂർ-ആര്യങ്കാവ്-തിരുമംഗലം പാത, ശബരിമല തീർത്ഥാടന ഗതാഗതം എന്നിവയ്ക്കെല്ലാം നിർണായകമായ ഈ പാത ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്ത് നാലുവരിയായി തന്നെ വികസിപ്പിക്കപ്പെടണം. ചിന്നക്കട-പുനലൂർ-ഇടമൺ മേഖലയിലെ ജനസംഖ്യാ വർധനവും വാഹനഗതാഗതത്തിലെ വേഗത്തിലുള്ള വർധനവും പൂർണമായും അവഗണിച്ചാണ് നിലവിലെ തീരുമാനം. ഇതിനകം തന്നെ അതീവ ഗതാഗത തിരക്കുള്ള ഈ പാത പത്ത് മീറ്ററിലേക്ക് ചുരുക്കിയാൽ അടുത്ത വർഷങ്ങളിൽ വലിയ ഗതാഗതക്കുരുക്കും അപകടങ്ങളും അനിവാര്യമാകും. ഇത് വികസനം അല്ല, മറിച്ച് വികസനവിരുദ്ധ രാഷ്ട്രീയമാണ്.
ദേശീയപാത 744 വികസനത്തിന്റെ ഭാഗമായി കൊട്ടാരക്കര, കുന്നിക്കോട് പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ബൈപ്പാസ് നിർമാണം അനിവാര്യമാണ്. നഗരകേന്ദ്രങ്ങളിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന നിലവിലെ സ്ഥിതി ജനജീവിതത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ബൈപ്പാസുകൾ ഉൾപ്പെടുന്ന ശാസ്ത്രീയവും ദൂരദർശിയുമായ വികസനമാണ് ഈ പാതയ്ക്ക് ആവശ്യമായത്.
ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഈ വികസനവിരുദ്ധ നിലപാടിനെതിരെ ശക്തമായ രാഷ്ട്രീയവും ജനകീയവുമായ ഇടപെടലുകൾ തുടരും. ഈ വിഷയം വരാനിരിക്കുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ ലോകസഭയിൽ വീണ്ടും ഉന്നയിക്കും', എംപി കുറിച്ചു.
നേരത്തേ കൊല്ലം-തിരുമംഗലം ദേശീയ പാതയുടെ സംസ്ഥാന അതിർത്തി നാല് വരി പാതയാക്കാൻ ആലോചനയുണഅടായിരുന്നു. കടമ്പാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതിയിൽ കൊല്ലം തിരുമംഗലം ദേശീയപാതയുടെ ഇടമണ്‍ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗം ഉൾപ്പെട്ടതോടെയാണ് ചിന്നക്കടയിൽ നിന്നുള്ള വികസനം ഉപേക്ഷിക്കപ്പെട്ടത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications