കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്തെ കൊലപാതകത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ പഴക്കമുള്ള പക.. തല്ലിക്കൊന്ന് കുഴിച്ചുമൂടി

  • By Desk
Google Oneindia Malayalam News

കൊല്ലം: രഞ്ജിത് ജോണ്‍സണ്‍ എന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചുരുളഴിഞ്ഞത് ഒന്‍പത് വര്‍ഷം പഴക്കമുള്ള പകയുടെ കഥ. ഗുണ്ടാനേതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി ഒപ്പം പാര്‍പ്പിച്ചതിനാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്നാണ് അഴുകിയ മൃതദേഹം പോലീസ് കണ്ടെടുത്തത്.

മുഖ്യപ്രതിയായ മനോജ് എന്ന ഗുണ്ടാത്തലവന്റെ ഭാര്യ ഒന്‍പത് വര്‍ഷത്തോളമായി രഞ്ജിത്തിനൊപ്പമാണ് താമസം. ഈ പകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മനോജ് തീര്‍ത്തത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

ഭാര്യ സുഹൃത്തിനൊപ്പം

ഭാര്യ സുഹൃത്തിനൊപ്പം

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് കൊല്ലപ്പെട്ട രഞ്ജിത്തും കൊല നടത്തിയ മനോജും. ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. മനോജിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഭാര്യ വീട് വിട്ട് രഞ്ജിത്തിനൊപ്പം താമസം തുടങ്ങിയത്. ഇതോടെ രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ മനോജ് തീരുമാനിച്ചു. ഒന്‍പത് വര്‍ഷമായി ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

താമസം വാടകവീട്ടിൽ

താമസം വാടകവീട്ടിൽ

മനോജിന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള താമസം രഞ്ജിത്തിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും കുടുംബവീട് വിട്ട് വാടക വീട്ടിലായിരുന്നു താമസം. യുവതി കൂടുതല്‍ ദിവസവും ജോലി സ്ഥലത്ത് ആയിരുന്നു. രഞ്ജിത്ത് പ്രാവുകളുടേയും മുയലുകളുടേയും മറ്റും കച്ചവടവുമായി വീട്ടില്‍ തന്നെ കഴിഞ്ഞു.

മനോജിന് കടുത്ത പക

മനോജിന് കടുത്ത പക

മനോജിന് തന്നോട് പകയുണ്ടെന്നും കൊലപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും രഞ്ജിത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പുറംലോകവുമായി അധികം ഇടപെടാതെ ആയിരുന്നു രഞ്ജിത്തിന്റെ ജീവിതം. ഇതറിയാവുന്ന മനോജ് പ്രാവുകളെ വാങ്ങാനെന്ന പേരില്‍ ഗുണ്ടകളായ സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച്. ഇവരാണ് തന്ത്രപൂര്‍വ്വം രഞ്ജിത്തിനെ കാറില്‍ കയറ്റി കൊണ്ടുപോയത്.

തട്ടിക്കൊണ്ട് പോയി കൊന്നു

തട്ടിക്കൊണ്ട് പോയി കൊന്നു

വഴിയില്‍ വെച്ച് മനോജും വാഹനത്തില്‍ കയറി. പോളച്ചിറ ഏലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് രഞ്ജിത്തിനെ തല്ലിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റില്‍ മൃതദേഹം ഇരുത്തി തമിഴ്‌നാട്ടിലെക്ക് വിട്ടു. തിരുനെല്‍വേലിക്ക് സമീപത്തുള്ള സമുന്ദാപുരം പൊന്നക്കുടിയിലെ പാറക്വാറികളിലെ അവശിഷ്ടം തളളുന്ന ഇടത്താണ് രഞ്ജിത്തിന്റെ മൃതദേഹം ഇവര്‍ കുഴിച്ചിട്ടത്.

ജീർണിച്ച മൃതദേഹം

ജീർണിച്ച മൃതദേഹം

രഞ്ജിത്തിനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും കിട്ടിയില്ല. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ജീര്‍ണിച്ച നിലയില്‍ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ പച്ച കുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഗുണ്ടാ സംഘത്തിലെ ഉണ്ണി, വിനേഷ് എന്നിവരെ പോലീസ് പിടികൂടി. മനോജ് അടക്കമുള്ള മററുള്ളവര്‍ ഒളിവിലാണ്.

English summary
Kollam Rajnith Murder Follow Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X