എംഎല്‍എയുടെ പാര്ക്കിന് അത്ര പെട്ടെന്ന് താഴിടാന്‍ കഴിയില്ല.. ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത്
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അടച്ചുപൂട്ടല്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എ യുടെ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഉത്തരവ് കിട്ടിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍. പാരിസ്ഥിതിക ലോല പ്രദേശത്ത് അനുമതിയില്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു.
പാര്‍ക്ക് പൂട്ടുന്നതിനുള്ള ഉത്തരവ് ലഭിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പാര്ക്കിന് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന ഉപസമതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നാണ് പഞ്ചായത്തിന്റെ നിലപാട്.

പാര്‍ക്ക് പൂട്ടാന്‍ നടപടിയായില്ല
പിവി അന്‍വര്‍ എംഎല്‍എ കക്കാടംപൊയിലില്‍ നിര്‍മിച്ച അനധികൃത വാട്ടര്‍ തീം പാര്‍ക്ക് പൂട്ടണമെന്നാവശ്യപ്പെട്ട് മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പാര്ക്കിന് ഇതുവരെയും പൂട്ട് വീണിട്ടില്ല.

നോട്ടീസ് ലഭിച്ചിട്ടില്ല
പാര്‍ക്ക് പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും ആ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഉത്തരവുമായി സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അടച്ചു പൂട്ടല്‍ ഉത്തരവുമായി പരാതിക്കാരന് പഞ്ചായത്തിനെ സമീപിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി ഉത്തരവ് ലഭിക്കാതെ പാര്‍ക്ക് അടച്ചു പൂട്ടാനാവില്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.

പാര്‍ക്കിന്റെ രേഖകള്‍ പുന:പരിശോധിക്കുന്നു
പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്റിന്റെ പിന്തുണ
പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ല, സംസ്ഥാന നേതാക്കളുടെ നിലപാട് പിന്തള്ളിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് എംഎല്‍എയെ പിന്തുണച്ചിരുന്നു.

കെട്ടിച്ചമച്ച ആരോപണങ്ങള്‍
തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫാണ്. മുരുകേശന് എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടനിലക്കാരനായി നിന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ഇപ്പോഴെന്നും എംഎല്‍എ പറഞ്ഞിരുന്നു.

പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്
എല്ലാ തരത്തിലുള്ള അനുമതിയും വാങ്ങിയതിന് ശേഷമാണ് കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് രേഖകളെല്ലാം തന്റെ കൈവശമുണ്ട്. ആര്‍ക്ക് വേണമെങ്കിലും അതു പരിശോധിക്കാമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications