കൂടത്തായി കൊലപാതകം; അന്നമ്മ തോമസ് കൊലക്കേസിലെ കുറ്റപത്രം തിങ്കളാഴ്ച സമർപിക്കും!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നൽകുന്നത്. മുഖ്യപ്രതി ജോളി ആദ്യം കൊലപ്പെടുത്തിയത് പൊന്നാമറ്റം അന്നമ്മ തോമസിനെയായിരുന്നു. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയുടെ കൊലപാതകം നടത്തിയെന്നാണഅ പോലീസ് കണ്ടെത്തൽ.
ജോളി മാത്രമാണ് കേസിൽ പ്രതി. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുള്ളത്.
2012 ഓഗസ്റ്റ് 22നാണ് അന്നമ്മ തോമസിലെ കൊലപ്പെടുത്തിയത്. ഇതോടെയാണ് കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ തോമസ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തിൽ പറയുന്നത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച കുറ്റപത്രം നല്‍കുന്നത്.