കൂടത്തായി: ഉടുതുണിക്ക് മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരിയിലെ ജോളി അടക്കമുള്ള പ്രതികളുമായി പോലീസ് പൊന്നാമ്മറ്റത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. കേസിന് ശക്തിപകരുന്ന നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇന്നലെയായിരുന്നു ആറ് ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം പ്രതികളെ താമരശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആറ് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. തെളിവെടുപ്പ് ഉള്‍പ്പടേയുള്ള നടപടികള്‍ക്ക് ശേഷം 16 ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജയിലില്‍ കഴിഞ്ഞ ആറ് ദിവസവും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത് എന്നതടക്കമുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ആറ് ദിവസവും
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞ ആറ് ദിവസവും ജോളി ധരിച്ചത് അറസ്റ്റിലാവുമ്പോള്‍ ധരിച്ച അതേ വസ്ത്രം. കസ്റ്റഡി അപേക്ഷിക്കുന്ന താമരശ്ശേരി കോടതിയിലേക്ക് വ്യാഴാഴ്ച്ച കൊണ്ടുപോയതും അതേ വേഷത്തിലായിരുന്നു. മാറിധരിക്കാനുള്ള വസ്ത്രം ലഭിക്കാതിരുന്നത് കൊണ്ടാണ് മുഷിഞ്ഞ വസ്ത്രം തന്നെ ജോളിക്ക് ആറ് ദിവസവും ധരിക്കേണ്ടി വന്നത്.

വസ്ത്രമില്ല
കൊലപാതക കേസിലെ ഒരു പ്രതിയുള്‍പ്പടെ ആറുപേരായിരുന്നു ജോളിയെ താമസിപ്പിച്ച സെല്ലിലുണ്ടായിരുന്നത്. ഇതില്‍ ഒരു തടവുകാരിയുടെ നൈറ്റ് മാത്രമാണ് ജോളിക്ക് ആകെ മാറ്റിയിടാന്‍ ലഭിച്ച വസ്ത്രം. സാധാരണ ജയിലില്‍ കാണാനെത്തുന്നവര്‍ നല്കുന്ന വസ്ത്രമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാറുള്ളത്.

ആരും വന്നില്ല
എന്നാല്‍ ജോളിയെ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ജയിലില്‍ എത്തിയില്ല. പൊന്നാമറ്റം കുടുംബത്തിലെ ആറുപേരുടെ കൊലപാതകത്തിന് പിന്നില്‍ ജോളിയാണെന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടലാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും അകറ്റിയതെന്നാണ് ജയിലധികൃതര്‍ അഭിപ്രയാപ്പെടുന്നത്.

സഹോദരനെ വിളിച്ചു
റിമാന്‍ഡിലായ അന്ന് തന്നെ സഹായം തേടി ജോളി സഹോദരന് നോബിയെ വിളിച്ചിരന്നു. തടവുകാര്‍ക്കുള്ള ഫോണില്‍ നിന്നായിരുന്നു നോബിയെ വിളിച്ചത്. വസ്ത്രങ്ങൾ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാല്‍ അനുകൂലമായ മറുപടിയായിരുന്നില്ല സഹോദരനില്‍ നിന്ന് ലഭിച്ചത്. അഭിഭാഷകര്‍ അല്ലാത്ത ആരും ജോളിയെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നില്ല.

രണ്ട് വഴി
റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് അവരെ സന്ദര്‍ശിക്കാനെത്തുന്ന സുഹൃത്തുക്കളും ബന്ധുക്കളും വസ്ത്രം നല്കുന്ന പതിവുണ്ട്. അതില്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരില്‍ രേഖപ്പെടുത്തിയ പണം നല്കി സൂപ്രണ്ട് മുഖേന ആവശ്യപ്പെട്ടാല്‍ ജയിലധികൃതര്‍ വസ്ത്രം വാങ്ങി നല്‍കാറുമുണ്ട്. എന്നാല്‍ ഈ രണ്ട് വഴികളിലൂടേയും വസ്ത്രം ലഭിക്കാതിരുന്നതോടെയാണ് ഒരേ വസ്ത്രം തന്നെ ജോളിക്ക് ധരിക്കേണ്ടി വന്നത്.

പ്രത്യേക ഉദ്യോഗസ്ഥ
ജയിലില്‍ കഴിഞ്ഞ ജോളിയെ നിരീക്ഷിക്കാന്‍ ജയിലിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചിരുന്നു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു നിരീക്ഷിക്കാന്‍ ആളെ ഏര്‍പ്പെടുത്തിയത്. ഇതിനിടിയില്‍ ജോളിയെ ജില്ലാ ആശുപത്രയില്‍ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി.

ആറുപേരേയും കൊലപ്പെടുത്തിയത്
പൊന്നാമറ്റം കുടുംബത്തിലെ ആറുപേരേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇന്നലെ വടകര റൂറല്‍ എസ്പി ഓഫീസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ജോളി സമ്മതിച്ചിരുന്നു. റോയി ഉള്‍പ്പടേയുള്ള അഞ്ചുപേരെ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് ഉപയോഗിച്ചതെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നല്ല സഹകരണം
കേസില്‍ ജോളിയടക്കമുള്ള മൂന്ന് പ്രതികളേയും പ്രത്യേകമായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നായിരുന്നു എസ്പി കെജി സൈമണ്‍ പറഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിൽ ജോളിയെ പാർപ്പിച്ചത്.

നാല് കാരണം
ആദ്യ ഭര്‍ത്താവായ റോയ് തോമസിനെ ജോളി കൊലപ്പെടുത്താന്‍ നാല് കാരണങ്ങള്‍ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ കസ്റ്റഡി അപേക്ഷയിലായിരുന്നു ഇതേ കുറിച്ച് പോലീസ് പരാമര്‍ശിച്ചത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം, റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിര്‍ത്തതിലെ വിരോധവും കൊലക്ക് കാരണമായതായി പറയുന്നു.

തെളിവെടുപ്പ്
അതേസമയം, പ്രതികളേയും കൊണ്ടുള്ള കൂടത്തായിയിലെ തെളിവെടുപ്പ് പോലീസ് തുടരുകയാണ്. ജോളിയേയും കൂട്ടുപ്രതികളായ മാത്യുവിനേയും പ്രജുകുമാറിനേയും പൊന്നാമറ്റത്തെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനായി എത്തിച്ചത്. ജനം തടിച്ചു കൂടിയതിനാല്‍ കനത്ത സുരക്ഷയിലാണ് പ്രതികളെ കൂടത്തായിയില്‍ എത്തിച്ചത്.
Recommended Video

പരിശോധന
മൂന്ന് പ്രതികളേയും കൊണ്ട് മൂന്ന് വാഹനത്തിലെത്തിയ പോലീസ് അകത്ത് കടന്നതിന് പിന്നാലെ പൊന്നാമറ്റം വീടിന്റെ ഗേറ്റ് അടച്ചു. വീടിനകത്ത് പ്രവേശിപ്പിച്ച ജോളിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷം അവരെ പുറത്ത് എത്തികാതെയായിരുന്നു വീടിന് പുറത്ത് പോലീസ് പരിശോധന നടത്തിയത്. പുറക് വശത്തെ മാലിന്യക്കുഴിയിലും വീടിന്റെ ടെറസിലും വാട്ടര്‍ ടാങ്കിലും പൊലീസ് സംഘം തെരച്ചില്‍ നടത്തി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications