സിലിയെ കൊലപ്പെടുത്തിയ കേസിലും മാത്യു അറസ്റ്റില്‍!! ജോളിയുടെ കുരുക്ക് മുറുക്കാന്‍ പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ രണ്ടാം പ്രതി മാത്യു വീണ്ടും അറസ്റ്റില്‍. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിലാണ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിലിയെ കൊലപ്പെടുത്താനും മാത്യുവാണ് സയനൈഡ് എത്തിച്ച് നല്‍കിയതെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതക കേസില്‍ റിമാന്‍റില്‍ കഴിയവേയാണ് അറസ്റ്റ് .
അതേസമയം ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ പോലീസ് നാളെ അറസ്റ്റ് ചെയ്തേക്കും. തിങ്കളാഴ്ച കോഴിക്കോട് ജയിലില്‍ എത്തിയാകും അന്വേഷണ സംഘം ജോളിയെ അറസ്റ്റ് ചെയ്തേക്കുക. നാളെ തന്നെ ജോളിയേയും മാത്യുവിനേയും കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.
ആറ് പേരുടേയും കൊലപാതകവും ഷാജുവിന് അറിയാമെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ തന്നെ ജോളി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷാജുവിനേയും പിതാവ് സഖറിയയേും പോലീസ് നിരവധി തവണ ചോദ്യം ചെയ്തെങ്കിലും ഇരുവരേയും വിട്ടയക്കുകയായിരുന്നു.
അതേസമയം ജോളിയെ വിവാഹം കഴിച്ചതിന് ശേഷം എല്ലാ കൊലപാതകങ്ങളേയും കുറിച്ച് ഷാജുവിന് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റേയും നിഗമനം. ഈ സാഹചര്യത്തില്‍ കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും വിവരം പോലീസില്‍ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യം അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസില്‍ ഷാജുവിന്‍റെ പങ്കിനെ കുറിച്ച് ജോളിയുടെ മൊഴിയെ മാത്രം വിശ്വാസത്തിലെടുക്കാതെ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ ശ്രമം.
വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍
'രാഹുൽ
ഗാന്ധി
രാജിവച്ചിട്ട്
ഇല്ലാത്ത
ക്ഷീണമൊന്നും
ഞങ്ങൾ
രാജി
വച്ചാൽ
ഉണ്ടാകില്ലെന്ന്
പറയണം'