രാഖിൽ കൊലപാതകത്തിന് ഉപയോഗിച്ചത് പഴയ തോക്ക്; കൊണ്ട് വന്നത് വടക്കേ ഇന്ത്യയിൽ നിന്ന്?
കൊച്ചി; കോതമംഗലത്ത് നെല്ലിക്കുഴിയിൽ യുവതിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ യുവാവിന് തോക്ക് ലഭിച്ചത് വടക്കേ ഇന്ത്യയിൽ നിന്നെന്ന് സൂചന. ഉയർന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബർ പിസ്റ്റളാണ് രഖിൽ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ചത്. തോക്കിന് ലൈസൻസ് ഇല്ല. ഇവ കേരളത്തിൽ കണ്ടുവരാത്തതാണെന്നാണ് പ്രാഥമിക നിഗമനം.
Recommended Video
മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ
രാഖിൽ വടക്കേ ഇന്ത്യയിൽ പോയതായി സൈബർ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബീഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പോയിട്ടുണ്ടെന്നാണ് വിവരം. അതേസമയം തോക്ക് വളരെ പളക്കമുള്ളതാണെന്ന് കകണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പിടി മാത്രം പുതിയതാക്കി മാറ്റിയിട്ടുണ്ട്.തോക്കിന്റെ നമ്പർ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസൻസ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്ന് ബാലിസ്റ്റിക്ക് പരിശോധനയിൽ നിന്നും വ്യക്തമാകുമെന്ന് പോലീസ് പറയുന്നു.അതിനിടെ രാഖിലിനെ കോതമംഗലത്ത് എത്തിക്കാൻ ഒരു സുഹൃത്ത് സഹായിച്ചുവെന്ന് സൂചനയുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലക്കാരായ രാഖിലും മാനസയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഏറെ നാൾ ഇവർ തമ്മിൽ സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബന്ധത്തിൽ നിന്നും മാനസ പിൻമാറുകയായിരുന്നു. ഈ പകയാണ് കൊലയിൽ കലാശിച്ചത്. അതേസമയം രാഖിലിന് നേരത്തേ ഒരു പ്രണയം ഉണ്ടായിരുന്നതായി സഹോദരൻ രാഹുൽ വെളിപ്പെടുത്തി. മാനസയുമായുള്ള ബന്ധം തകർന്ന ശേഷം കടുത്ത മാനസിക പിരുമുറക്കത്തിലായിരുന്നു രാഖിൽ.എന്നാൽ വീട്ടുകാർക്ക് മുന്നിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നതെന്നും സഹോദരൻ പറയുന്നു. അതേസമയം കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലേക്ക് പോയ രാഖിൽ തിരിച്ച് തിങ്കഴാഴ്ചയോടെയാണ് കോതമംഗലത്ത് എത്തിയത്. എന്തിനാണ് മാനസ തന്നെ ഒഴിവാക്കിയതെന്ന് അറിയാനാണ് താൻ കോതമംഗലത്തേക്ക് പോകുന്നതെന്ന് രാഖിൽ അടുത്ത സുഹൃത്തിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
'ഉളുപ്പുണ്ടോ ന്യായീകരിക്കാൻ';വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസെതിരെ പ്രതിഷേധം