കോട്ടയം-കൊച്ചി ഇടനാഴി; സംസ്ഥാന സർക്കാരിന് വീണ്ടും കത്ത്..അംഗീകരിച്ചാൽ യാത്ര സമയം 3 മണിക്കൂറിൽ താഴെ
കോട്ടയം-കൊച്ചി ഇടനാഴി സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയച്ച് ഫ്രാൻസിസ് ജോർജ് എംപി. ദേശീയപാത 183-നെയും 66-നെയും ബന്ധിപ്പിച്ചുള്ള നിർദ്ദിഷ്ച പാത ഗേശീയ പാത പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. നേരത്തേ കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ഒരു സംസ്ഥാനപാതയെ ദേശീയപാതയായി ഉയർത്തണമെങ്കിൽ സംസ്ഥാന അധികാരികളാണ് കേന്ദ്രത്തിന് നിർദ്ദേശം നൽകേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഈ പാത ദേശീയപാത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർലമെന്റിൽ ഉൾപ്പെടെ അദ്ദേഹം ഇത് സംബന്ധിച്ച് ഉറപ്പുകൾ നൽകിയിരുന്നു. സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളാത്ത സാഹചര്യത്തിൽ നിതിൻ ഗഡ്കരിയുമായി ഫ്രാൻസിസ് ജോർജ് വീണ്ടും ചർച്ചകൾ നടത്തിയേക്കും.

ദേശീയപാത 183-ലെ കോട്ടയത്തെ മുളങ്കുഴ കവലയിൽ നിന്നാണ് നിർദ്ദിഷ്ട പാത ആരംഭിക്കുന്നത്. കുമരകം, വല്ലകം, ഉദയനാപുരം, പൂത്തോട്ട എന്നിവിടങ്ങളിലൂടെ കടന്നുപോയി, തൃപ്പൂണിത്തുറ മാർക്കറ്റിനടുത്തുള്ള കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസുമായി ഇത് ചേരും. 60 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ പ്രാഥമിക രൂപരേഖ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
നിലവിൽ കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും. ഈ പാത ദേശീയപാതയാക്കുമ്പോൾ യാത്രാസമയം കുറയുകയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രി റിയാസിനുള്ള കത്തിൽ എംപി ചൂണ്ടിക്കാട്ടി. കൂടാതെ, ഈ പാതയിലെ പ്രതിദിന ഗതാഗതം രൂപകൽപ്പന ചെയ്ത ശേഷിയുടെ ഒൻപത് മടങ്ങ് കൂടുതലാണെന്ന് ദേശീയപാത അതോറിറ്റിയുടെ വിവരങ്ങൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
കുരുക്കഴിയും; 20 കോടിയുടെ പദ്ധതി
കോട്ടയം കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ തിരുവാതുക്കൽ റോഡിന് 20 കോടി രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി. കേന്ദ്ര സർക്കാരിൻ്റെ സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട്. അന്തർദേശീയ നിലവാരത്തിൽ കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ തിരുവാതുക്കൽ നിർമ്മിക്കാൻ ഇനി സാധിക്കുമെന്ന് എംപി പറഞ്ഞു.
' മേജർ ഡിസ്ട്രിക്ട് റോഡായ ഇതിൻ്റെ 10.850 കിലോമീറ്റർ ദൂരമാണ് നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ശ്രമ ഫലമായി നിർമ്മിച്ച പാറോച്ചാൽ തിരുവാതുക്കൽ റോഡ് കോട്ടയം നഗരത്തിൻ്റെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വലിയ സഹായമാണ്. എം. സി.റോഡിലൂടെ വരുന്ന വാഹനങ്ങൾ സിമൻ്റ് കവലയിൽ നിന്ന് തിരിഞ്ഞ് കുമരകം, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് ഈറോഡിലൂടെ പോകുവാൻ സാധിക്കും. മണിപ്പുഴയിൽ നിന്ന് കിഴക്കോട് തിരിഞ്ഞ് കടുവാക്കുളം വഴി കൊല്ലാട് ദേവലോകം വഴി കഞ്ഞിക്കുഴിയിൽ എത്തുവാനും സാധിക്കും', അദ്ദേഹം പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications